തൃശൂർ: തിരൂരിൽ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചത് നഷ്ടമായ പണം തിരികെ എടുക്കാൻ ഇറങ്ങിയപ്പോൾ. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ നഷ്ടമായ പണം തിരികെ എടുക്കാൻ വീണ്ടും ഇറങ്ങിയപ്പോഴാണ് ഇരുവരുടെയും ജീവൻ നഷ്ടമായത്.
Advertisements
അലാമ ഷേക്ക്, ഷേക്ക് അഷ് റാവിൽ ആലം എന്നിവരാണ് മരണമടഞ്ഞത്. പശ്ചിമ ബംഗാളിലെ ബർദ്ധമാൻ ജില്ലയിൽ നിന്നുള്ളവരാണ് ഇരുവരും. തൃശൂർ തിരൂരിൽ വച്ചാണ് അപകടം. ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.