ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കഞ്ചാവുമായി എത്തി; ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി

ഈരാറ്റുപേട്ട: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ കൊണ്ടു വന്ന കഞ്ചാവുമായി പ്രതി പിടിയിൽ. ഈരാറ്റുപേട്ട കടുവാമുഴി ഭാഗത്ത് വാക്കാ പറമ്പിൽ ബഷീർ ( ചെകുത്താൻ ബഷീർ – 42) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഈരാറ്റുപേട്ട വാക്കാ പറമ്പ് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായാണ് ബഷീർ പൊലീസിന്റെ പിടിയിലാകുന്നത്.

Advertisements

പരിശോധനയ്ക്കിടയിൽ ഇയാൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോട്ടയം ജില്ലയിൽ ലഹരി വസ്തുക്കളുടെ വില്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്ക് മുൻപും ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കൈവശം വച്ച് വിൽപ്പന നടത്തിയതിന് നിരവധി കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബാബു സെബാസ്റ്റ്യൻ, എസ്. ഐ വിഷ്ണു. വി.വി.സി.പി.ഓമാരായ പ്രദീപ് എം ഗോപാൽ,ജോബി ജോസഫ്,അജീഷ് മോൻ, സുഭാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles