നിനക്കെന്നെ അറിയില്ലേ..! അറിയില്ലെന്നു പറഞ്ഞതിന്റെ പേരിൽ യുവാവിനെ തല്ലിക്കൊലപ്പെടുത്താൻ ശ്രമിച്ചു; പുതുപ്പള്ളി സ്വദേശികളായ അക്രമി സംഘം മണർകാട് പൊലീസിന്റെ പിടിയിൽ

കോട്ടയം: വധശ്രമ കേസിൽ പ്രതികൾ അറസ്റ്റിൽ. പുതുപ്പള്ളി പയ്യപ്പാടി പാലക്കൽ വീട്ടിൽ കുരുവിള മകൻ നിതിൻ വർഗീസ് കുരുവിള (30), പുതുപ്പള്ളി പയ്യപ്പാടി കുറ്റിപ്പുറം വീട്ടിൽ സണ്ണി പാനൂസ് മകൻ ബിബിൻ തോമസ് (37) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ചേർന്ന് കഴിഞ്ഞദിവസം മണർകാട് മെർലിൻ ബാറിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് അജി ആൻഡ്രൂസ് എന്നയാളെ ആക്രമിക്കുകയായിരുന്നു.പ്രതിയായ ബിബിൻ തോമസ് അജി ആൻഡ്രൂസിനോട് നിനക്കെന്നെ അറിയില്ലേ എന്ന് ചോദിക്കുകയും, അജി അറിയില്ല എന്ന് പറഞ്ഞതിലുള്ള വിരോധംമൂലമാണ് ഇയാളെ ആക്രമിച്ചത്.

Advertisements

ഇത് കണ്ട് തടസ്സം പിടിക്കാൻ ചെന്ന ഇയാളുടെ സഹോദരനെയും ഇവർ ആക്രമിച്ചു. തുടർന്ന് അജിയെ പ്രതികൾ സോഡാക്കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഇതുകൂടാതെ പ്രതികൾ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്നിരുന്ന ഇവരുടെ കാറിന് നേരെ കല്ലെറിഞ്ഞ് കേടുപാട് വരുത്തുകയും ചെയ്തു. സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതികളിലൊരാളായ നിതിൻ വർഗീസിന് പാമ്പാടി,കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ബിബിൻ തോമസിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നാലു കേസുകൾ നിലവിലുണ്ട്. ഇതിൽ രണ്ട് കേസുകൾ കൊലപാതകശ്രമക്കേസുകളാണ്. ഇയാൾ കഴിഞ്ഞമാസം പയ്യപ്പാടിയിലുള്ള കള്ളുഷാപ്പിന്റെ സമീപത്തുവെച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചകേസ്സിൽ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഇയാൾ റിമാൻഡിൽ പോവുകയുമായിരുന്നു. ഈ മാസം ആറാം തീയതി റിമാൻഡിൽനിന്ന് ഇറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും മറ്റൊരു വധശ്രമക്കേസിൽ പ്രതിയാകുന്നത്.

ബിബിൻ തോമസ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളാണ്. മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽ ജോർജ്, എസ്.ഐ മാരായ ഷമീർഖാൻ, ബിനു കെ ജേക്കബ്, സി.പി.ഓ മാരായ ബിനു, ലിജോ സക്കറിയ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles