കോട്ടയം നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമം നടത്തിയത് കയ്യിൽ പെട്രോളും കത്തിയുമായി എത്തിയ അക്രമി സംഘം; പരിക്കേറ്റ എസ്.എച്ച് മൗണ്ട് സ്വദേശിയായ കണ്ടക്ടർ കോട്ടയം മെഡിക്കൽ കോളേജിൽ

കോട്ടയം: നീലിമംഗലത്ത് സ്വകാര്യ ബസ് കണ്ടക്ടറെ നാലംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ബസിന്റെ ബെല്ലടിച്ചതിനെച്ചൊല്ലിയുണ്ടായ അക്രമത്തിന് ഒടുവിലാണ് അക്രമി സംഘം കണ്ടക്ടറെ കുത്തിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ എസ്.എച്ച് മൗണ്ട് തറപ്പേൽ വീട്ടിൽ കുര്യൻ തോമസി(57)നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെ എം.സി റോഡിൽ കോട്ടയം സംക്രാന്തി നീലിമംഗലം ഭാഗത്തായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്നു സ്വകാര്യ ബസ്. ഈ സമയം ബസ് സംക്രാന്തി ഭാഗത്ത് നിർത്തി. ഈ സ്‌റ്റോപ്പിൽ നിന്ന് നാലു യുവാക്കൾ ബസിൽ കയറി. കയ്യിൽ പെട്രോൾ കുപ്പിയുമായാണ് യുവാക്കളുടെ സംഘം ബസിനുള്ളിൽ കയറിയത്. ഇതിനു ശേഷം മുന്നോട്ടെടുത്ത ബസ് ബെല്ലടിയ്ക്കുകയായിരുന്നു. ഈ സമയം നാലംഗ സംഘം കണ്ടക്ടറുമായി തർക്കത്തിൽ ഏർപ്പെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഇവർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ കണ്ടക്്ടറുടെ കയ്യിൽ കുത്തേൽക്കുകയായിരുന്നു. ബസിനുള്ളിൽ സംഘർഷം രൂക്ഷമായതോടെ യാത്രക്കാർ ഭയന്നു വിറച്ചു. സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് ഭയന്ന് നിലവിളിച്ചത്. ബസ് റോഡരികിൽ നിർത്തിയതോടെ അക്രമി സംഘം ബസിൽ നിന്നും ഇറങ്ങിയോടി രക്ഷപെട്ടു. കുത്തേറ്റ കണ്ടക്ടറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. വിവരം അറിഞ്ഞ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles