ആലപ്പുഴ ജില്ലയില്‍ 4 ഹോട്ടലുകള്‍ പൂട്ടി: ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടരുന്നു

ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഒരു ഹോട്ടലും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 3 ഹോട്ടലുകളും പൂട്ടി. ചെങ്ങന്നൂരിലാണ് ലൈസൻസില്ലാതെ ഹോട്ടൽ പ്രവർത്തിച്ചത്.

Advertisements

പഴകിയ ഭക്ഷണ സാധനങ്ങളും ഹോട്ടലുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ചേർത്തല, കലവൂർ, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് ഹോട്ടൽ പൂട്ടിയത്.അരൂർ തൃപ്തി ഹോട്ടൽ, കലവൂർ മലബാർ ഹോട്ടൽ, വണ്ടാനം മർഹബ, ചെങ്ങന്നുർ കായലോരം ഹോട്ടൽ എന്നിവയാണ് അടച്ചു പൂട്ടിയത്. പൂട്ടിയ 4 ഹോട്ടലുകൾ ഉൾപ്പെടെ 6 ഹോട്ടലുകൾക്ക് പിഴയും ഈടാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

5 ഹോട്ടലുകൾക്ക് നോട്ടിസ് നൽകി.; 22 ഹോട്ടലുകളാണ് പരിശോധിച്ചത്. ഭക്ഷ്യ സുരക്ഷാ ഓഫിസർമാരായ ചിത്രാമേരി തോമസ്, എം. മീരാദേവി, എസ്. കൃഷ്ണ പ്രിയ, എസ്. ശരണ്യ, എസ്. ശ്രീലക്ഷ്മി, അഖില എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

അതിനിടെ മാവേലിക്കരയില്‍ ബേക്റിയിൽ നിന്നും വാങ്ങിയ ഷവർമ കഴിച്ചതിനെ തുടർന്നു കോളജ് വിദ്യാർഥിനിക്കു ശാരീരിക അസ്വാസ്ഥ്യം. തഴക്കര കോയിക്കൽ വീട്ടിൽ റെജിയുടെ മകൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനി അജീനയെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Hot Topics

Related Articles