പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ല; കങ്കണ വിവാദത്തിൽ രൂക്ഷ വിമർശനവുമായി അകാലിദൾ

ദില്ലി : കങ്കണ റണാവത്തിന് ചണ്ഡീഗഡ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥയുടെ അടിയേറ്റ സംഭവത്തില്‍ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദള്‍ രംഗത്ത്. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ലെന്ന് അകാലിദള്‍ നേതാവ് ഹർസിമ്രത് കൗർ ബാദല്‍ പറഞ്ഞു. പഞ്ചാബികള്‍ ഏറ്റവും രാജ്യസ്നേഹമുള്ളവരാണ്.കർഷകരുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണം. പഞ്ചാബിലുള്ളവർ മെച്ചപ്പെട്ടത് അർഹിക്കുന്നുണ്ടെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

Advertisements

സിഐഎസ്‌എഫ് ഉദ്യോഗസ്ഥക്ക് പിന്തുണയുമായി ഗുസ്തി താരം ബജ്രംഗ് പൂനിയയും രംഗത്തെത്തി. കങ്കണ വനിതാ കർഷകരെ അപമാനിച്ചപ്പോള്‍ മര്യാദ പഠിപ്പിക്കാൻ വന്നവർ എവിടെ ആയിരുന്നുവെന്ന് അവര്‍ ചോദിച്ചു.”ഇപ്പോള്‍ അതേ കർഷകയുടെ മകള്‍ അവരുടെ ചെകിട് ചുവപ്പിച്ചപ്പോള്‍ മര്യാദ പഠിപ്പിക്കാൻ വരുന്നു. ഇതില്‍ നിന്നും കർഷകരെ അടിച്ചമർത്തുന്ന സര്‍ക്കാർ പാഠം പഠിക്കണം എന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Hot Topics

Related Articles