‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാൻ പറ്റുമോ’;ഷുഹൈബ് വധത്തെ ന്യായീകരിച്ച് ജിജോ തില്ലങ്കേരി; പാർട്ടിക്കെതിരെ വിമർശനവുമായി ആകാശ് തില്ലങ്കേരിയും

കണ്ണൂർ: മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. ആകാശിന്റെ സുഹൃത്തായ ജിജോ തില്ലങ്കേരിയാണ് കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിൽ കമന്റിട്ടത്.

Advertisements

‘കൊല്ലാൻ തോന്നിയാൽ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാൻ പറ്റുമോ’ എന്നായിരുന്നു ജിജോ കുറിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്തിയതിൽ വിമർശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കമന്റ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരേ പോലീസ് കേസെടുത്തെങ്കിലും ചോദ്യംചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ വൈകുകയാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന വനിതാ നേതാവിന്റെ പരാതിയിലാണ് ആകാശ് തില്ലങ്കേരിക്കെതിരേ പോലീസ് കഴിഞ്ഞദിവസം കേസെടുത്തത്. ആകാശിനെ ചോദ്യംചെയ്യുമെന്നാണ് പോലീസ് അറിയിച്ചതെങ്കിലും ഇതുവരെയും ചോദ്യംചെയ്യലിനായുള്ള നോട്ടീസ് പോലും നൽകിയിട്ടില്ലെന്നാണ് വിവരം. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പോലീസിന്റെ പ്രതികരണം.

കഴിഞ്ഞദിവസമാണ് പാർട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന് സൂചിപ്പിക്കുന്ന കമന്റുകൾ ഉൾപ്പെടെ ആകാശ് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്തത്. പ്രാദേശിക നേതാക്കളുടെ പോസ്റ്റുകൾക്കു ചുവടെയാണ് ആകാശ് വിവാദ കമന്റുകളിട്ടത്. ഇതോടെ കമന്റിട്ട പോസ്റ്റുകൾ നേതാക്കൾ ഡിലീറ്റ് ചെയ്തു.

‘മട്ടന്നൂർ എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അതു ചെയ്യിച്ചത്. പല ആഹ്വാനങ്ങളും തരും. കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. ആഹ്വാനംചെയ്തവർക്ക് പാർട്ടി സഹകരണസ്ഥാപനങ്ങളിൽ ജോലികിട്ടി. നടപ്പാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംെവക്കലുമാണ് നേരിടേണ്ടിവന്നത്’-ആകാശിന്റെ ചില കമന്റുകൾ ഇങ്ങനെ പോകുന്നു.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, എസ്.എഫ്.ഐ. മുൻ നേതാവ് പ്രഷീദ് പി.കെ. എടയന്നൂർ തുടങ്ങിയവരുൾപ്പെടെയുള്ളവരുടെ പോസ്റ്റുകൾക്കാണ് ആകാശ് മറുപടി നൽകിയത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ഷുഹൈബ് കൊല്ലപ്പെടുന്നത് എടയന്നൂരിൽവെച്ചാണ്. ഷുഹൈബ് വധമെന്ന് എടുത്തുപറയാതെയാണ് എടയന്നൂരിലെ നേതാക്കളാണ് അതുചെയ്യിച്ചതെന്ന ആകാശിന്റെ ആരോപണം.

‘ പാർട്ടി തള്ളിയതോടെയാണ് ഞങ്ങൾ സ്വർണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. സംരക്ഷിക്കാതിരിക്കുമ്പോൾ പലവഴിക്ക് സഞ്ചരിക്കേണ്ടിവരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.

ക്ഷമനശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. നേരിട്ടു പറയാൻ ഒരു മടിയുമില്ല സഖാവേ… ഭയം ഇല്ലെന്ന് പറയേണ്ടതില്ലല്ലോ”-തുടങ്ങി വെല്ലുവിളി സ്വഭാവത്തിലുള്ള കമന്റുകളും ആകാശ് ബുധനാഴ്ച പോസ്റ്റുചെയ്തിരുന്നു.

Hot Topics

Related Articles