ആഞ്ഞിലി തടി വാങ്ങാൻ ആളില്ല കർഷകർ ദുരിതത്തിൽ

കോട്ടയം : ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി നന്നായി വളരുകയു൦ വിപണിയിൽ മുൻകാലങ്ങളിൽ നല്ല വില ലഭിക്കുകയും ചെയ്തിരുന്നു. ആഞ്ഞിലി തടിക്ക് ആവശ്യക്കാർ ഇല്ലാതായത് കർഷകർക്ക് വലിയ തിരിച്ചടി ആണന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു. മുൻകാലങ്ങളിൽ ക്യുബിക് അടിക്ക് രണ്ടായിരം രുപയ്ക്ക് മുകളിൽ വില ഉണ്ടായിരുന്നതാണ് നൂറ് ഇൻജിന് മുകളിൽ വണ്ണം ഉണ്ട് എങ്കിൽ മോഹവില ലഭിക്കുമായിരുന്നൂ വീട് നിർമ്മാണത്തിനാണ് കൂടുതലായും ആഞ്ഞിലി തടി ഉപയോഗിച്ചിരൂന്നത് സ്റ്റിൽ ഇരുമ്പ് തടിയിൽ പോളിമർ കോട്ടിങ്ങ് തുടങ്ങിയ ഇനത്തിൽ പ്പെട്ട കട്ടി കൾ വിപണിയിൽ എത്തിയതോടെ വീട് നിർമ്മാണത്തിൽ ആഞ്ഞിലി തടി ഉപയോഗിക്കാതെ ആയി.

Advertisements

ഫർണ്ണീർച്ചർ ഉൾപ്പെടെ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആഞ്ഞിലി തടി ഇപയോഗിക്കാത്തതു൦ വിപണി ഇടിയാൻ കാരണമായി ഇതിനിടെ തൊഴിലാളികൾ കൂലി വലിയ തോതിൽ വർദ്ധിപ്പിച്ചതോടെ കച്ചവടക്കാർ തടിവാങ്ങൽ പൂർണ്ണമായു൦ നിർത്തുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വലിയ പ്രതീക്ഷയോടെ വർഷങ്ങളോള൦ കാത്തിരുന്ന കർഷകന് ആഞ്ഞിലി തടി ബാധ്യത ആയിരിക്കുകയാണ് തടിക്ക് വിപണി ഇല്ലാതായതോടെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിൽ നിന്നു൦ കർഷകർ പിൻമാറുകയാണ് വരും കാലങ്ങളിൽ ഇത് വലിയ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറു൦ എന്ന കാര്യത്തിൽ സംശയം ഇല്ല.

Hot Topics

Related Articles