അയർക്കുന്നത്തെ ദമ്പതിമാരുടെ ദുരൂഹ മരണം; മരിച്ച സുധീഷിന്റെ കത്തിലെ വിവരങ്ങൾ നിർണ്ണായകം; ചിന്റുവിന്റെ മൃതദേഹം വസ്ത്രങ്ങൾ ഉപയോഗിച്ച് മറച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ജാഗ്രതാ ന്യൂസ്
ക്രൈം ഡെസ്‌ക്

കോട്ടയം: അയർക്കുന്നത്ത് ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത തുടരുന്നു. മരിച്ച സുധീഷ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ കത്തിലെ വിവരങ്ങളാണ് നിർണ്ണായകമാകുക. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ചിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിന്റുവിന്റെ കഴുത്തിൽ ഷോൾ മുറുക്കിയ ശേഷം കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസിനു ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.

Advertisements

വ്യാഴാഴ്ച രാവിലെയാണ് ചിന്റുവിന്റെയും സുധീഷിന്റെയും മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. സുധീഷിന്റെ പിതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘമാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അയർക്കുന്നം പൊലീസ് സംഘത്തിന്റെ നേതൃത്വത്തിൽ ഡോഗ് സ്‌ക്വാഡും, വിലടയാള വിദഗ്ധരും സൈന്റിഫിക് എക്‌സ്‌പേർട്ടും സ്ഥലത്ത് എത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു വീട് മുഴുവൻ അരിച്ചു പെറുക്കിയുള്ള പരിശോധന പൊലീസ് സംഘം നടക്കുകയാണ്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധന സംഘവും, വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന സജീവമാക്കിയിരിക്കുന്നത്. ഇൻക്വസ്റ്റും ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും.

Hot Topics

Related Articles