കോട്ടയം: ബാങ്കിന്റെ തെറ്റിനെ തുടർന്ന് കൂടുതലായി ഉപഭോക്താവ് അടച്ച തുക ഇൻഷ്വറൻസ് കമ്പനി തിരികെ നൽകിയിട്ടും പ്രതികാരം അവസാനിപ്പിക്കാതെ ബാങ്ക്. തുക ബാങ്ക് തന്നെ തെറ്റായി അയച്ചിട്ടും, ഇൻഷ്വറൻസ് കമ്പനിയുടെ അക്കൗണ്ട് ഒരു മാസമാണ് ലീൻ ചെയ്തിട്ടത്. ഇൻഷ്വറൻസ് ഏജന്റ് വിഷയത്തിൽ ഇടപെട്ടതോടെയാണ് ഒടുവിൽ ലീൻ പിൻവലിക്കാമെന്ന ഉറപ്പ് നൽകാൻ പോലും ബാങ്ക് തയ്യാറായത്. സൗത്ത് ഇന്ത്യൻ ബാങ്കിന് എതിരെ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ മാസമായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്. കോട്ടയം സതേൺ സ്റ്റോഴ്‌സ് ഉടമ തന്റെ വാഹനത്തിൻറെ ഇൻഷുറൻസ് തുകയായ 5400 രൂപ അടയ്ക്കുന്നതിനു വേണ്ടിയാണ് സൗത്ത് ഇന്ത്യൻ ബാങ്കിനെ സമീപിച്ചത്. ഇൻഷ്വറൻസ് അടയ്ക്കുന്നതിനായി ചെക്ക് ബാങ്കിൽ സമർപ്പിക്കുകയായിരുന്നു. എന്നാൽ, ബാങ്കിന്റെ പിഴവ് മൂലം 5400 രൂപയ്ക്ക് പകരം 54000 രൂപ തെറ്റായി വ്യക്തിയുടെ അക്കൗണ്ടിൽ നിന്നും ഓറിയന്റ് ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഇൻഷ്വറൻസ് തുകയായി 5468 രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ, ബാങ്കിന് തെറ്റ് പറ്റി 54681 രൂപ അക്കൗണ്ടിലേയ്ക്ക് മാറ്റി അയക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻഷുറൻസ് കമ്പനി മാനേജർ ഉടൻ തന്നെ ഇൻഷുറൻസ് അഡൈ്വസർ ആയ എംപി രമേഷ് കുമാറിനെ വിവരമറിയിക്കുകയും അദ്ദേഹം പോളിസി ഉടമയുമായി ബന്ധപ്പെട്ട ഉടൻതന്നെ ബാങ്കിന് പണം തിരികെ നൽകി. എന്നാൽ ബാങ്ക് അധികൃതർ തങ്ങൾക്ക് പറ്റിയ തെറ്റ് മറച്ചുവയ്ക്കുന്നതിനായി ഓറിയൻ ഇൻഷുറൻസ് കമ്പനിയുടെ അക്കൗണ്ടിൽ ലീൻ ഏർപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.
കഴിഞ്ഞ ഒരു മാസമായി ബാങ്ക് അധികൃതരുമായി പലതവണ ബന്ധപ്പെട്ട എങ്കിലും വളരെ മോശമായ പ്രതികരണമാണ് ഉണ്ടായത് തുടർന്ന് ലയൺസിന്റെ പബ്ലിക് റിലേഷൻ ഓഫീസർ കൂടിയായ എംപി രമേശ് കുമാർ ബാങ്കിൻറെ ഉന്നത അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ ആണ് ബാങ്ക് ലീൻ മാറ്റുന്നതിനുള്ള നടപടി ജൂലൈ 11 നാണ് സ്വീകരിച്ചത്. തങ്ങൾക്ക് തെറ്റായി വന്ന പണം ഉടമയെ കണ്ടെത്തി ബാങ്കിനു തിരിച്ചു നൽകിയിട്ടും ഇൻഷുറൻസ് കമ്പനിയെയും ഇൻഷുറൻസ് അഡൈ്വസർ ആയ എം പി രമേഷ് കുമാറിനെയും ബുദ്ധിമുട്ടിച്ചതിനെതിരെ ബാങ്കിൻറെ ഉന്നത അധികാരികൾക്ക് പരാതി നൽകിയിരിക്കുകയാണ്.