ബംഗളൂരുവിൽ സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി

ബംഗളൂരു : ബംഗളൂരു നഗരത്തില്‍ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു. അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പൊലീസ് പിടികൂടിയത്. ജലാറ്റിൻ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു. ഈ മാസമാദ്യം രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന് ശേഷമാണിത്. അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയില്‍ പതിവ് പട്രോളിംഗിനിടെയാണ് സംഭവം.

Advertisements

ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറില്‍ സൂക്ഷിച്ച നിലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്ബിലാണ് ട്രാക്ടർ കണ്ടെത്തിയത്. ട്രാക്ടറില്‍ നിന്ന് ജലാറ്റിൻ സ്റ്റിക്കുകള്‍, ഇലക്‌ട്രിക്കല്‍ ഡിറ്റണേറ്ററുകള്‍, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ട്രാക്ടർ ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. മാർച്ച്‌ ഒന്നിനാണ് രാമേശ്വരം കഫേയില്‍ സ്‌ഫോടനമുണ്ടായത്. ഒമ്ബത് പേർക്ക് പരിക്കേറ്റ സ്ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മറ്റൊരു കണ്ടെത്തല്‍.

Hot Topics

Related Articles