ഏറ്റുമാനൂരിൽ ബൈക്ക് അപകടത്തിൽ മരിച്ചത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണൻ; ഒപ്പം ബൈക്കിലുണ്ടായിരുന്നത് അമ്മയുടെ ബന്ധുവെന്നു സൂചന; വീഡിയോ ഇവിടെ കാണാം

മെഡിക്കൽ കോളേജിൽ നിന്നും
സമയം – 07.47

Advertisements

ഏറ്റുമാനൂർ: കിടങ്ങൂർ റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ വെട്ടി മുകൾ കമ്പിനിമലയിൽ വീട്ടിൽ അനിൽ (പൾസർ കണ്ണൻ – 30), കണ്ണന്റെ അമ്മയുടെ അനുജത്തി വെട്ടിമുകൾ കിഴതറയിൽ വീട്ടിൽ സിന്ധു (42) എന്നിവരാണ് മരിച്ചതെന്നാണ് തിരിച്ചരിഞ്ഞത്. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ഏറ്റുമാനൂർ കിസ്മത്ത് പടിയിലായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തു നിന്നും ബൈക്കിൽ വീട്ടിലേയ്ക്കു പോകുകയായിരുന്നു കണ്ണനും, സിന്ധുവും. ഈ സമയം മുന്നിൽ പോയ ബൈക്കിന്റെ പിന്നിൽ കണ്ണന്റെ ബൈക്കിന്റെ ബൈക്കിന്റെ ചക്രങ്ങൾ തട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു. തുടർന്നാണ് കണ്ണന്റെയും, സിന്ധുവിന്റെയും മരണം സംഭവിച്ചത്.

ഏറ്റുമാനൂരിലെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരിച്ച കണ്ണൻ. വെട്ടിമുകൾ ഭാഗത്ത് കട അടിച്ച് തകർത്തത് അടക്കമുള്ള കേസുകളിൽ ഇയാളെ മുൻപ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാപ്പ ചുമത്തുന്നത് അടക്കമുള്ള നടപടികൾ ഇയാൾക്കെതിരെ ചുമത്തിയതായും സൂചനയുണ്ട്. രണ്ടു പേരുടെയും മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Hot Topics

Related Articles