കോട്ടയം : ആത്യുൽപ്പാദന ശേഷി ഉണ്ട് എന്ന അവകാശ വാദവുമായി വിപണിയിൽ എത്തിയ പുതിയ ഇനം കുള്ളൻ തെങ്ങുകളായ ഗംഗബോണ്ടം മലേഷ്യ കുള്ളൻ സണ്ണിഗ്കി തുടങ്ങി തെങ്ങിൻ തൈകൾ കൃഷി ചെയ്ത കർഷകരിൽ തൊണ്ണൂറ് ശതമാനവു൦ കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ചെല്ലിശല്ല്യത്തെ അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കാത്തതാണ് പ്രധാനകാരണം. തടിക്ക് കട്ടി ഇല്ലാത്തതാണ് ഇതിനുകാരണം. എന്നാൽ മുൻ കാലങ്ങളിൽ കേരളത്തിൽ വ്യാപകമായി കൃഷി ചെയ്ത വന്ന ചാവക്കാട് കുള്ളൻ തെങ്ങുകൾ ന്യൂ ജനറേഷൻ തെങ്ങിൻ തൈകളുടെ വരവോടെ വിപണിയിൽ കിട്ടാതായി. തൈകൾ വിൽക്കുന്ന നേയ്സറികൾ പുതിയ ഇനം തൈകൾക്ക് വ്യാജം പ്രചാരം നടത്തിയതോടെ കർഷകർ ചാവക്കാടൻ വാങ്ങാതെ അയി. പച്ച മഞ്ഞ ഓറഞ്ച് കളറുകളുള്ള തേങ്ങാകൾ ലഭിക്കുന്ന ചാവക്കാടൻ തൈകൾ മുൻപ് ലഭിച്ചിരുന്നു. നമ്മുടെ കാലവസ്ഥക്ക് അനുയോജ്യമായ ഇത്തരം തൈകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യുന്നത് നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു. കൃഷി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയതായി കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.
ചാവക്കാട് കുള്ളൻ തെങ്ങുകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യണമെന്ന് ആവശ്യം
