ചങ്ങനാശേരിയുടെ മണ്ണിലെത്തി ഉമ്മൻചാണ്ടിയുടെ ഭൗതികദേഹം; അൽപ സമയത്തിന് ശേഷം പ്രിയ നേതാവ് ജന്മനാട്ടിലേയ്ക്ക് എത്തും

ചങ്ങനാശേരി: നാടെല്ലാം കാത്തിരുന്ന പ്രിയ നേതാവ് ചങ്ങനാശേരിയിൽ എത്തി. ഉമ്മൻചാണ്ടിയുടെ ഭൗതിക ദേഹം ചങ്ങനാശേരിയിൽ എത്തിയതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ചങ്ങനാശേരിയിൽ എൻഎസ്എസ് ആസ്ഥാനത്ത് വച്ച് ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. തിരുവല്ലയിലും ചെങ്ങന്നൂരിലും കാത്തു നിന്ന പതിനായിരങ്ങൾ അന്തിമോപചാരം അർപ്പിച്ച ശേഷമാണ് ഇപ്പോൾ ഭൗതിക ദേഹം ഇപ്പോൾ ചങ്ങനാശേരിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ചങ്ങനാശേരിയിൽ വാഹനം എത്തിയതോടെ ജനങ്ങൾ റോഡിൽ നിരന്നതോടെ ഓരോ അടിയും നീങ്ങാൻ മിനിറ്റുകൾ വേണ്ടി വരുന്ന ജന സഞ്ചയമാണ് ഇപ്പോൾ ചങ്ങനാശേരിയിൽ നിൽക്കുന്നത്.

Advertisements

തിരുവല്ലയിൽ എത്തിയ ഭൗതികദേഹത്തിന് ആയിരങ്ങാണ് അന്തിമോപചാരം അർപ്പിച്ചത്. 4.35 ന് തിരുവല്ല കുരിശ് കവലയിൽ എത്തിയ ഭൗതിക ദേഹം കെഎസ്ആർടിസി ജംഗ്ഷൻ വരെ എത്താൻ 30 മിനിറ്റാണ് എടുത്തത്. അഞ്ചിന് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയ ഭൗതിക ദേഹം 5.15 നാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. എംഎൽ.എമാരായ അഡ്വ.മാത്യു ട.തോമസ്, പ്രമോദ് നാരായണൻ, സെന്റ് മേരീസ് ക്‌നാനായ സഭാ അധ്യക്ഷന് അഭി.കുറിയാക്കോസ് മോർ ഗ്രിഗോറിയോസ് എന്നിവർ ഭൗതിക ദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു.

Hot Topics

Related Articles