ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം തിരിച്ചുകിട്ടിയില്ല : കുടുംബം പ്രക്ഷോഭത്തിലേയ്ക്ക് 

കോട്ടയം : കോട്ടയം വടവാതൂരിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കങ്ങഴ കൊത്താർമലയിൽ ജോസിന്റെ മകൻ ബിബിൻ ജോസിന്റെ മൃതദേഹം ഒരു മാസമായിട്ടും കുടുംബ അംഗങ്ങൾക്ക് വിട്ടു നൽകാത്തത്തിൽ കുടുംബം പ്രക്ഷോഭത്തിലേയ്ക്ക്.  ഈ കഴിഞ്ഞ മെയ്‌ മാസം പത്തിന് ആണ് കങ്ങഴയിൽ നിന്നും ബിബിനെ കാണാതാവുന്നത്. മെയ്‌ 27 ന് കോട്ടയം വടവാതൂരിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ഉണ്ടെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കാണിച്ച് കുടുംബം പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇന്ന് ഒരു മാസം തികയുമ്പോളും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിട്ടിയില്ല. അസാധാരണവും മനുഷ്യത്വ രഹിതവുമായ ഈ നടപടിയ്ക്ക് എതിരെ കുടുംബം ശക്തമായ പ്രക്ഷോഭത്തിലേയ്ക്ക് കടക്കുന്നു. 

Advertisements

മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണുള്ളത്. നിരവധി തവണ കുടുംബം പോലീസിൽ അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ മറുപടി പോലീസ് നൽകിയില്ല. കുടുംബ അംഗങ്ങളും നാട്ടുകാരും പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച്‌ നടത്തുമെന്നും സംഭവത്തിന്റെ നിജസ്ഥിതി അറിയാത്തപക്ഷം മൃതദേഹം ഏറ്റെടുക്കില്ലെന്നും യുവാവിന്റെ പിതാവ് ജോസ്, സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ്‌ കെ കെ സുരേഷ് എന്നിവർ അറിയിച്ചു.

Hot Topics

Related Articles