കോട്ടയം : ജില്ലയിൽ തോക്ക് ലൈസൻസിനു വേണ്ടി അപേക്ഷിച്ചവരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നടപടി വേഗത്തിലാക്കാൻ ഒരുങ്ങി ജില്ല ഭരണകൂടം. 2025 ഫെബ്രുവരിയിൽ കിട്ടിയ അപേക്ഷകൾ പരിശോധിച്ച് ചട്ടങ്ങൾ പാലിക്കുന്ന ഇവയ്ക്ക് ലൈസൻസ് ലഭിക്കും. ലൈസൻസ് അപേക്ഷിച്ചവർ തോക്ക് ഉപയോഗിക്കുന്നതിനുള്ള ട്രെയിനിങ് നേടുന്നത് കേന്ദ്ര സർക്കാരിന്റെ ലൈസൻസ് ഉള്ള ട്രയിനർമാരിൽ നിന്ന് വേണം എന്ന ഉദ്യോഗസ്ഥരുടെ കടു൦പിടുത്തമാണ് ലൈസൻസ് ലഭിക്കുന്നതിന് തടസമായത്.
കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ഈ വിഷയത്തിൽ ഇടപെടുകയു൦ കേന്ദ്ര സർക്കാർ ഇത്തരത്തിൽ ഒരു ലൈസൻസ് കൊടുക്കാൻ തുടങ്ങിയിട്ടില്ല എന്നു൦ അതിനാൽ ഇതിന്റെ പേരിൽ ലൈസൻസ് കൊടുക്കാതിരിക്കുന്നത് അനുവദിക്കാൻ ആവില്ല എന്ന ഇറച്ചി നിലപാട് സ്വീകരിച്ചു ഇതോടെ നിലവിലെ ട്രയിനർമാരുടെ കീഴിൽ പരിശീലനം നേടിയ വർക്ക് ലൈസൻസ് കൊടുക്കാൻഉള്ള നീക്കം ആരംഭിച്ചു.