ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം ; ആശങ്ക അകറ്റാൻ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ന്യൂസ് ഡെസ്ക് : ഹയർ സെക്കണ്ടറി അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച്‌ അധ്യാപകരുടെ ആശങ്ക അകറ്റാൻ തുടർനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി.കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിർദ്ദേശത്തെ തുടർന്ന് ഹയർ സെക്കണ്ടറി അധ്യാപകരുടെ 2023-24 ലെ പൊതുസ്ഥലംമാറ്റ അപേക്ഷ 2023 ഒക്‌ടോബർ 25 ന് ക്ഷണിച്ച്‌ 2023 ഡിസംബർ 17 ന് പ്രൊവിഷണല്‍ ലിസ്റ്റും പ്രൊവിഷണല്‍ ലിസ്റ്റിലെ പരാതികള്‍ പരിശോധിച്ച്‌ 2024 ഫെബ്രുവരി 16 ന് ഫൈനല്‍ ലിസ്റ്റും പുറത്തിറക്കിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ കൂടി പിൻബലത്തിലാണ് ഈ നടപടി ഉണ്ടായത്.

Advertisements

ഇതിനെതിരെ കോടതി അലക്ഷ്യ ഹർജിയുമായി 23 അധ്യാപകർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യുകയുമുണ്ടായി. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് ട്രിബ്യൂണലില്‍ തന്നെ വീണ്ടും പരിഗണിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിച്ചു. 2024 മാർച്ച്‌ 15 ന് സർക്കാർ ട്രിബ്യൂണലിന് മുമ്ബാകെ വാദങ്ങള്‍ വീണ്ടും അവതരിപ്പിച്ചു. എന്നാല്‍ മറ്റു ജില്ലകളിലേക്കുള്ള ട്രാൻസ്ഫറിനായി ഔട്ട് സ്റ്റേഷൻ സർവ്വീസ് എപ്രകാരമാണ് വകുപ്പ് പരിഗണിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച്‌ ഏപ്രില്‍ 8 നകം അറിയിക്കണമെന്ന് നിർദ്ദേശിച്ച്‌ തല്‍സ്ഥിതി തുടരുന്നതിനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൊത്തം 8758 അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 7957 പേർക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. 350 അധ്യാപകർ നിലവിലെ സ്‌കൂളുകളില്‍ നിന്നും റിലീവ് ചെയ്യുകയും സ്റ്റേ നിലനില്‍ക്കുന്നത് കാരണം ട്രാൻസ്ഫർ ലഭിച്ച സ്കൂളില്‍ ജോയിൻ ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇവർ പരീക്ഷാ ജോലികള്‍ നിർവ്വഹിക്കുന്നുണ്ട്. ട്രിബ്യൂണലിന്റെ തുടർ ഉത്തരവിന് അനുസരിച്ച്‌ സർക്കാർ ഇക്കാര്യത്തില്‍ പരിശോധിച്ച്‌ വേണ്ട നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Hot Topics

Related Articles