ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10.12 ലക്ഷം വോട്ടിന്റെ പടുകൂറ്റൻ ജയം; ഭൂരിപക്ഷത്തിൽ ഒന്നാമനായി കോൺഗ്രസ്‌ സ്ഥാനാര്‍ത്ഥി

ഗുവാഹത്തി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ജയം അസമിലെ ദുബ്രി ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഖിബുള്‍ ഹുസൈന്. എഐയുഡിഎഫ് നേതാവ് ബദ്ദാറുദ്ദീൻ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെടുത്തിയത്. മൂന്ന് വട്ടം മണ്ഡലത്തില്‍ ജയിച്ച ബദ്ദാറുദ്ദീൻ അജ്മലിനെ സംബന്ധിച്ച്‌ കനത്ത പരാജയമാണ് മണ്ഡലത്തില്‍ നേരിടേണ്ടി വന്നത്. ബദ്ദാറുദ്ദീൻ അജ്മലിന് 4,59,409 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാഖിബുള്‍ ഹുസൈന് 14,71,885 വോട്ടുകളാണ് ലഭിച്ചത്. മധ്യപ്രദേശിലെ ഇൻഡോറില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ശങ്ക‍ര്‍ ലവാനി 11,75,092 വോട്ടിന് ബിഎസ്‌പി സ്ഥാനാര്‍ത്ഥിയെ പിന്നിലാക്കി. എന്നാല്‍ ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ല. ഇവിടെ നോട്ടയ്ക്ക് 218764 വോട്ട് ലഭിച്ചു. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ശങ്കര്‍ ലവാനിക്ക് ഭൂരിപക്ഷമായി 1008077 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

Advertisements

ആകെ പോള്‍ ചെയ്തതില്‍ 78.5%, അതായത് 12,26,751 വോട്ടുകള്‍ ലവാനിക്ക് ലഭിച്ചു. ഈ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന രണ്ടാമത്തെ വിജയമാണ് ശങ്കര്‍ ലവാനിയുടേത്. മധ്യപ്രദേശില്‍ മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വിഡിഷ മണ്ഡലത്തില്‍ 8.21 ലക്ഷം ഭൂരിപക്ഷം നേടി ജയിച്ചു. ബിജെപി ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ സിആ‍ര്‍ പാട്ടീല്‍ നവ്‌സാരി മണ്ഡലത്തില്‍ 7.73 ലക്ഷം ഭൂരിപക്ഷം നേടി ജയിച്ചു. ഭൂരിപക്ഷത്തില്‍ നാലാം സ്ഥാനത്ത് ബിജെപിയുടെ അമരക്കാരില്‍ ഒരാളായ അമിത് ഷായാണ്. ഗാന്ധിനഗറില്‍ വീണ്ടും ജനവിധി തേടിയ അദ്ദേഹത്തിന് 7.44 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.

Hot Topics

Related Articles