ട്വന്റി 20 ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാനെതിരെ ഔട്ടായി ഇന്ത്യ ! ചെറിയ സ്കോറിൽ കറങ്ങി വീണ ഇന്ത്യ തോൽവി ഭയക്കുന്നു 

ന്യൂയോർക്ക് : ട്വന്റി 20 ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാനെതിരെ ഔട്ടായി ഇന്ത്യ. ട്വൻ്റി 20 യുടെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാന് എതിരെ ഏതെങ്കിലും മത്സരത്തിൽ മുഴുവൻ വിക്കറ്റും നഷ്ടമാക്കുന്നത്. ഈ മത്സരത്തില്‍ ഇന്ത്യ 119 റണ്‍സിന് പുറത്തായി. റിഷഭ് പന്ത് 42(31), അക്‌സര്‍ പട്ടേല്‍ 20(18), രോഹിത് ശര്‍മ്മ 13(12) എന്നിവരൊഴികെ ഒരാള്‍ പോലും രണ്ടക്കം കാണാതെ പുറത്തായത് ഇന്ത്യക്ക് വിനയായി.മഴ കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ആദ്യ ഓവര്‍ പിന്നിട്ടതിന് പിന്നാലെ വീണ്ടും വില്ലനായി മഴയെത്തി. 10 ഓവറില്‍ 89ന് മൂന്ന് എന്ന ശക്തമായ. നിലയില്‍ നിന്ന ശേഷമാണ് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യക്ക് അവശേഷിച്ച ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്.

Advertisements

ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഷഹീന്‍ ഷാ അഫ്രീദിയെ സിക്‌സറിന് പറത്തി രോഹിത് ശര്‍മ്മ നയം വ്യക്തമാക്കി. മഴയ്ക്ക് ശേഷം ആദ്യ ഓവറിലെ നസീം ഷായുടെ ആദ്യ പന്തില്‍ ബൗണ്ടറി നേടി കൊഹ്ലി പ്രതീക്ഷ നല്‍കി. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഉസ്മാന്‍ ഖാന് ക്യാച്ച്‌ നല്‍കി വിരാട് മടങ്ങി 4(3).


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്നാമനായി എത്തിയ റിഷഭ് പന്തും പോഹിത് ശര്‍മ്മയും ടീമിനെ മുന്നോട്ട് നയിക്കുമെന്ന് തോന്നിച്ചെങ്കിലും അഫ്രീദിയെ സിക്‌സറിന് പറത്താനുള്ള രോഹിത്തിന്റെ ശ്രമം സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഹാരിസ് റൗഫിന്റെ കൈകളില്‍ ഒതുങ്ങി. സൂര്യകുമാര്‍ യാദവിന് പകരം നാലാമനായി ക്രീസില്‍ എത്തിയത് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ അക്‌സര്‍ പട്ടേല്‍. നസീം ഷായുടെ പന്തില്‍ അക്‌സര്‍ പുറത്തായെങ്കിലും ഒരറ്റത്ത് റിഷഭ് പന്ത് നന്നായി ബാറ്റ് ചെയ്തത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി.

എന്നാല്‍ പിന്നീടാണ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചത്. സൂര്യകുമാര്‍ യാദവ് 7(8), ശിവം ദൂബെ 3(9), ഹാര്‍ദിക് പാണ്ഡ്യ 7(12), രവീന്ദ്ര ജഡേജ 0(1), അര്‍ഷ്ദീപ് സിംഗ് 9(13), ജസ്പ്രീത് ബുംറ 0(1) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ആമിര്‍ രണ്ട് വിക്കറ്റും ഷഹീന്‍ ഷാ അഫ്രീദി ഒരു വിക്കറ്റും വീഴ്ത്തി.

Hot Topics

Related Articles