കെ പി സി സി ഭാരവാഹി പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ല; വി.ഡി സതീശൻ

കെ പി സി സി ഭാരവാഹി പട്ടിക പട്ടിക ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഭാരവാഹി പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് വി ഡി സതീശൻ പറഞ്ഞു.പട്ടിക ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടത്തിയ ചര്‍ച്ചകളില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ തൃപ്തരാണെന്ന് കരുതുന്നു, ചര്‍ച്ചകളില്‍ അനിശ്ചിതത്വം ഇല്ലെന്ന് പറഞ്ഞ സതീശന്‍ തിരിച്ച്‌ കേരളത്തിലേക്ക് മടങ്ങി.

Advertisements

വനിത പ്രാതിനിധ്യം കൂട്ടാന്‍ മാനദണ്ഡങ്ങളില്‍ നേരിയ മാറ്റം വരുത്തിയിട്ടുണ്ടെന്നും സതീശന്‍ അറിയിച്ചു. മുതിര്‍ന്ന നേതാക്കളോട് ഇന്ന് ആശയവിനിമയം നടത്തിയെന്നും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എല്ലാവരോടും സംസാരിച്ച ശേഷമാണെന്നും സതീശന്‍ അവകാശപ്പെട്ടു. പട്ടികയില്‍ ഉള്‍പ്പെടാത്തവരെ മറ്റ് തലങ്ങളില്‍ പരിഗണിക്കുമെന്നാണ് വാഗ്ദാനം.
ജംബോ പട്ടിക ഉണ്ടാകില്ലെന്ന തീരുമാനമെടുത്തിരിക്കുന്നതിനാല്‍ 51 അംഗ ഭാരവാഹി പട്ടികയാകും പുറത്തിറക്കുകയെന്നാണ് ഇത് വരെയുള്ള വിവരം. എ-ഐ ഗ്രൂപ്പുകള്‍ നല്‍കിയ പേരുകളില്‍ നിന്ന് ചിലരെ മാത്രമേ 51 അംഗ ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. വി എസ് ശിവകുമാര്‍, ആര്യാടന്‍ ഷൗക്കത്ത്, ജ്യോതി കുമാര്‍ ചാമക്കാല വി ടി ബല്‍റാം അടക്കമുള്ളവരെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പിന് അതീതമായ ഒരാളെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ച് കൊല്ലം ഭാരവാഹിയായിരുന്നുവരെ ഒഴിവാക്കുമെന്ന മാനദണ്ഡമുള്ളതിനാല്‍ തമ്പാനൂര്‍ രവി, ജോസഫ് വാഴക്കന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും. പത്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിസിസി പട്ടികയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യവിമര്‍ശനം നടത്തിയ സാഹചര്യത്തില്‍ കരുതലോടെയാണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നത്.

Hot Topics

Related Articles