അനധികൃതമായി അമിത ലോഡുമായി സർവീസ് നടത്തിയ ലോറികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 13 ടോറസ് ലോറികളും നാല് ടിപ്പർ ലോറികളും പിടിച്ചെടുത്തു

കോട്ടയം: അനധികൃതമായി മണ്ണും ക്വാറി ഉത്പന്നങ്ങൾ കയറ്റി സർവീസ് നടത്തിയ 13 ടോറസ് ലോറികളും നാല് ടിപ്പർ ലോറികളും വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തു. അനധികൃതമായി ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് കോട്ടയം ജില്ലയിൽ വിവിധ ഇടങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയതോടെയാണ് ടോറസും ടിപ്പറുകളും പിടിച്ചെടുത്തത്.
കോട്ടയം ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisements

ചങ്ങനാശ്ശേരി – വാഴൂർ റോഡ്, നെടുംകുന്നം, എരുമേലി മുക്കട റോഡ്, കൂട്ടിക്കൽ, പാല പൊൻകുന്നം റോഡ്, പൂവരണി, പൈക, കുറവിലങ്ങാട് കോഴ എന്നിവടങ്ങളിൽ വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ കോട്ടയം യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിന്നൽ പരിശോധനയിൽ നിയമാനുസൃത പാസില്ലാത്തതും അമിതഭാരം കയറ്റിയതും ഉപയോഗിച്ച പാസ്സ് വീണ്ടും ഉപയോഗിച്ചിട്ടുള്ളതുമായ് 13 ടോറസ് ലോറികളും 4 ടിപ്പറുകളും പിടിച്ചെടുത്തു. മിന്നൽ പരിശോധനയിൽ 9 വാഹന ഉടമകളിൽ നിന്നും 3,75,000/ രൂപാ ആർടിഒ ജില്ലാ ജിയോളജി ഓഫീസ് വഴി പിഴയിനത്തിൽ ഈടാക്കി. മറ്റ് വാഹനങ്ങൾ നിയമാനുസൃത പാസില്ലാത്തതു സംബന്ധിച്ച് ഫൈൻ ഈടാക്കുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പ് കോട്ടയത്തിനും അമിതഭാരം കയറ്റിയതുമായി ബന്ധപ്പെട്ട് ഫൈൻ ഈടാക്കുന്നതിന് ആർടിഒ കോട്ടയത്തിനും കത്ത് നൽകി.

പിടിച്ചെടുത്ത വാഹനങ്ങൾ കറുകച്ചാൽ, പൊൻകുന്നം, മണിമല, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി. കോട്ടയം ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്നുള്ള രഹസ്യ വിവരത്തിന്മേൽ ബഹു. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ഓർഡറിനെ തുടർന്നു വിജിലൻസ് കിഴക്കൻമേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയ്ക്ക് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ രവികുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് പരിശോധന നടത്തിയത്.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി. പി. വി. മനോജ്കുമാർ, പോലീസ് ഇൻസ്‌പെക്ടർമാരായബിജുകുമാർ ഡി., പ്രദീപ് എസ്., രമേഷ് ജി., സബ്ബ് ഇൻസ്‌പെക്ടർമാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ എം. ആർ., പ്രസാദ് കെ. സി., പ്രദീപ് പി. എൻ., സാബു വി. റ്റി., ഗോപകുമാർ പി., ബിജു കെ. ജി., ജെയ്‌മോൻ വി. എം., അസി. സബ്ബ് ഇൻസ്‌പെക്ടർമാരായ അനിൽ കുമാർ കെ. എസ്., രാജീവ് എം. ആർ., വിജുമോൻ കെ. കെ., അനൂപ് കെ. എ. സുരേഷ് കെ. ആർ., സൂരജ് എ. പി., പോലീസ് ഓഫീസർമാരായ അനിൽ കെ. സോമൻ എന്നിവരും ഉണ്ടായിരുന്നു.

Hot Topics

Related Articles