കൊച്ചിയിലെ മോഡലുകളുടെ അപകട മരണം: കോട്ടയത്തും രഹസ്യ ലഹരിപ്പാർട്ടികൾ; വാഗമണ്ണിലും കുമരകത്തും ലഹരിയൊഴുകുന്ന ഡി.ജെ പാർട്ടികൾ നടക്കുന്നു; രഹസ്യറിപ്പോർട്ടിനെ തുടർന്നു നിരീക്ഷണം ശക്തമാക്കി എക്‌സൈസ്

കോട്ടയം: കൊച്ചിയിൽ മിസ് ഇന്ത്യ താരങ്ങളായ നടിമാർ ദുരൂഹ സാഹചര്യത്തിലുണ്ടായ കാർ അപകടത്തിൽ മരിച്ചത് ലഹരിപ്പാർട്ടിയുടെ ഭാഗമായി നടന്ന ആഘോഷത്തിലാണെന്നു കണ്ടെത്തിയതിനു പിന്നാലെ കോട്ടയത്തെ ഡി.ജെ പാർട്ടി കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി എക്‌സൈസ്. വാഗമണ്ണിലും കുമരകത്തെ ചില റിസോർട്ടുകളും കേന്ദ്രീകരിച്ച് രഹസ്യ ലഹരിപാർട്ടികളും ഡി.ജെകളും സംഘടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മുൻപ് വാഗമണ്ണിലെ റിസോർട്ടിൽ നടന്ന രഹസ്യ ലഹരിപാർട്ടിയ്ക്കിടെ റെയ്ഡ് ഉണ്ടാക്കുകയും നിരവധി പേരെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയിലും പരിശോധന ശക്തമാക്കുന്നത്.

Advertisements

കൊച്ചിയിൽ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പട്ട് സംസ്ഥാന വ്യാപകമായി ഡി ജെ പാർട്ടികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട് എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാർട്ടികൾ നിരീക്ഷിച്ച് വരികയാണെന്ന് എക്‌സൈസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ പരിശോധന ശക്തമാക്കുന്ന സാഹചര്യത്തിൽ ഡി.ജെ പാർട്ടികൾക്കായി സംഘം കുമരകത്തെയും വാഗമണ്ണിനെയും തിരഞ്ഞെടുക്കാനുള്ള സാധ്യതയും ഏറെയാണ്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് സംഘം കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ഹോട്ടലുടമ റോയി വയലാറ്റിനെ ചോദ്യം ചെയ്യുമെന്നും ഹോട്ടലിൽ ലഹരി ഉപയോഗം നടന്നോയെന്ന് എക്‌സൈസ് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ‘നമ്പർ 18’ ഹോട്ടലിലെ ആഫ്റ്റർ പാർട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ച ഷൈജു തങ്കച്ചൻ മുൻകൂർജാമ്യം തേടിയത് കേസിലുള്ള പങ്ക് പുറത്തുവരുമെന്ന് ഭയന്നിട്ടാകാമെന്നാണ് സംശയം. പൊലീസ് സമർപ്പിച്ച കസ്റ്റഡിയപേക്ഷയിൽ. ഷൈജുവിനെതിരേ പരാമർശങ്ങളൊന്നുമില്ലാതിരുന്നിട്ടും എ ന്തിനാണ് ഷൈജു മുൻകൂർ ജാമ്യാപേക്ഷ തേടിയതെന്നാണ് അന്വേഷിക്കുന്നത്.

Hot Topics

Related Articles