കൊല്ലം പുനലൂരിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു : കൊലപാതകത്തിന് പിന്നിൽ സിപിഎം എന്ന്  ആരോപണം

കൊല്ലം :  പുനലൂരിൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ ബി ജെ പി പ്രവർത്തകൻ മരിച്ചു. പുനലൂർ കക്കോട് സ്വദേശി സുമേഷ് (44) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം .ബിജെപിയുടെ പ്രാദേശിക നേതാവാണ് മരിച്ച സന്തോഷ്. മുൻ വൈരാഗ്യത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. 

Advertisements

പുനലൂർ ഐക്കരക്കോണം ശാഖ സ്വയംസേവകനും കക്കോട് ബിജെപി ബൂത്ത് ഇൻചാർജും, പുനലൂർ മണ്ഡലം കമ്മറ്റിയ അഗവുമാണ് കൊല്ലപ്പെട്ട സുമേഷ്. സിപിഎം കക്കോട് വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കുത്തി കൊലപെടുത്തുകയായിരുന്നു എന്ന് ബി ജെ പി ആരോപിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രദേശത്തെ ലൈബ്രറി വാർഷികവുമായ് ബന്ധപ്പെട്ട് നടന്ന സംഘർഷത്തിനിടെയായ് സുമേഷിന് കുത്തേറ്റത്. തിരുവനന്ദപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുമേഷ് ഇന്നലെ വൈകുന്നേരം 5.30 ന് മരണപ്പെടുകയായിരുന്നു. കഴിഞ്ഞ മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി ആയിരുന്നു. 

Hot Topics

Related Articles