കോട്ടയം തൃക്കൊടിത്താനത്ത് യുവാവിന്റെ വീട്ടിൽ നിത്യ സന്ദർശകയായി പതിനാറുകാരി; ലഹരിക്കേസിൽ പ്രതിയായ യുവാവിനെ കാണാൻ പെൺകുട്ടി എത്തുന്നതിനെ ചോദ്യം ചെയ്തു നാട്ടുകാർ; തടയാൻ എത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ മർദിച്ച് പതിനാറുകാരി; യുവാവിനും പെൺകുട്ടിയ്ക്കുമെതിരെ കേസെടുത്ത് പൊലീസ്

കോട്ടയം: തൃക്കൊടിത്താനത്ത് ലഹരിക്കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ നിത്യസന്ദർശകയായ പതിനാറുകാരിയെ നാട്ടുകാർ തടഞ്ഞു വച്ചു. സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ വിളിച്ചു വരുത്തി. തുടർന്ന്, പെൺകുട്ടി എസ്.എച്ച്.ഒ അടക്കമുള്ളവരെ മർദിക്കുകയായായിരുന്നു. നാട്ടുകാർ വീഡിയോ പകർത്തി പുറത്തുവിട്ടതോടെയാണ് സംഭവം പുറം ലോകത്ത് അറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിന് യുവാവിനും പ്രായപൂർത്തിയകാത്ത പെൺകുട്ടിയ്ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Advertisements

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംവം. ചങ്ങനാശേരി സ്വദേശിയായ പതിനാറുകാരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവാവിനെ കാണാൻ എത്തുന്നത് പതിവായിരുന്നു. അച്ഛൻ ഉപേക്ഷിച്ചു പോയ, അമ്മ വിദേശത്ത് ജോലി ചെയ്യുന്ന യുവാവിന്റെ വീട്ടിൽ പെൺകുട്ടി എത്തുന്നത് നാട്ടുകാർ ചോദ്യം ചെയ്തു. യുവാവ് ലഹരിയ്ക്ക് അടിമയാണ് എന്നു സംശയിച്ചാണ് നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥർ യുവാവിനോട് പേരും വിലാസവും അടക്കമുള്ള വിവരങ്ങൾ ചോദിച്ചു. എന്നാൽ, ഇയാൾ ഇതേപ്പറ്റി പ്രതികരിക്കാൻ തയ്യാറായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പൊലീസ് സംഘം ഇയാളെ ജീപ്പിൽ കയറ്റി. ഈ സമയം യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടി തൃക്കൊടിത്താനം പൊലീസിനോട് തട്ടിക്കയറി. പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതയായി സംസാരിച്ച പെൺകുട്ടി ഒരു ഘട്ടത്തിൽ എസ്.എച്ച്.ഒയുടെ പുറത്ത് പോലും അടിച്ചു. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയാണ് പെൺകുട്ടിയെയും യുവാവിനെയും സ്റ്റേഷനിൽ എത്തിച്ചത്. യുവാവ് മുൻപും ലഹരിക്കേസുകളിൽ പ്രതിയായിട്ടുണ്ട്. പെൺകുട്ടിയുടെ ബന്ധുക്കളെ അടക്കം വിവരം അറിയിച്ചതായും പൊലീസ് പറയുന്നു.

Hot Topics

Related Articles