പിഞ്ചുകുഞ്ഞുമായി പാലത്തിലൂടെ നടക്കുന്നതിനിടെ പാലം ഒടിഞ്ഞു ; അമ്മയും കുഞ്ഞും തോട്ടിൽ വീണു : രണ്ടര വയസുകാരന് അത്ഭുതരക്ഷ; സംഭവം കോട്ടയം കടുത്തുരുത്തിയിൽ

കടുത്തുരുത്തി: പിഞ്ചുകുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ തടിപ്പാലത്തിന്റെ പലക ഒടിഞ്ഞു. അമ്മയുടെ കാല്‍ പാലത്തിനിടയില്‍ കുടുങ്ങി.കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് തോട്ടിലേക്ക്. 150 മീറ്ററോളം വെള്ളത്തില്‍ ഒഴുകിയ രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയുടെ ജീവൻ തിരിച്ച്‌ പിടിച്ച്‌ അയല്‍വാസികള്‍. കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ മല്ലിശ്ശേറി റോഡില്‍ തെക്കുംപുറം ഭാഗത്താണ് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടില്‍ അംബികയുടെ കയ്യില്‍ നിന്നാണ് രണ്ടര മാസം പ്രായമുള്ള ആരോണ്‍ തോട്ടിലേക്ക് വീണത്. സ്വന്തം വീട്ടില്‍ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് അംബിക വരുമ്ബോഴായിരുന്നു സംഭവം.

Advertisements

തോടിന് കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അംബികയുടെ കാല്‍ പാലത്തില്‍ കുടുങ്ങി. ദ്രവിച്ച 2 തെങ്ങിൻതടികളില്‍ പലകയടിച്ചാണു പാലം നിർമിച്ചിരിക്കുന്നത്. ഇതിനിടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് തോട്ടിലേക്ക് വീണ് ഒലിച്ച്‌ പോവുകയായിരുന്നു. ഇതേസമയം സമീപത്തുണ്ടായിരുന്ന അയല്‍വാസികളായ സലിംകുമാറും, ജോബിയും തോട്ടിലേക്ക് ചാടി കുഞ്ഞിനെ മുങ്ങിപ്പോകും മുൻപ് രക്ഷിക്കുകയായിരുന്നു. തോട്ടില്‍ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തില്‍ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടില്‍ ചാടിയത്.

Hot Topics

Related Articles