കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഒറ്റ മുറി വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മർദിച്ച ശേഷം പൂട്ടിയിട്ടു; മർദിച്ചത് ഹോട്ടൽ ജീവനക്കാരും പൊലീസും; യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെയും ക്രൂരത

തിരുനക്കരയിൽ നിന്നും
ജാഗ്രതാ ലൈവ് റിപ്പോർട്ടർ
സമയം 11.40

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഹോട്ടലിനടുത്തുള്ള വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. മാനസിക അസ്വാസ്ഥ്യമുള്ള ഇയാളുടെ മാതാവിനെയും സഹോദരിയെയും നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രദേശത്തെ ഹോട്ടൽ ജീവനക്കാരുമായി നിരന്തരം യുവാവ് സംഘർഷത്തിൽ ഏർപ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.

മാനസിക പ്രശ്‌നം ഉള്ളതിനാലാണ് പലപ്പോഴും യുവാവ് ഹോട്ടൽ ജീവനക്കാരുമായി പ്രശ്‌നം ഉണ്ടാക്കിയിരുന്നത്. ഇന്നു രാവിലെയും പതിവ് പോലെ ഹോട്ടൽ ജീവനക്കാരും യുവാവും തമ്മിൽ വാക്കേറ്റവും, നേരിയ തോതിൽ കയ്യേറ്റവും ഉണ്ടായി. ഇതിനിടെ പൊലീസിനെ വിളിച്ചു വരുത്തിയ ഹോട്ടൽ ജീവനക്കാർ യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് വിവരം. തുടർന്നു, എത്തിയ പൊലീസുകാരും യുവാവിനെ മർദിച്ചു. തുടർന്നു, മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടതായി നാട്ടുകാർ ആരോപിച്ചു.

പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേയ്ക്കു മാറ്റാതെ മുറിയിൽ പൂട്ടിയിട്ടത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് യുവാവിനെ മർദിച്ച ശേഷം മുറിയിൽ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles