കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഇട്ട കേസില്‍ തടവില്‍ കഴിയുന്നതിനിടെ ജയില്‍ ചാടിയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കോട്ടയം നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം പ്രതി എത്തി പെടാന്‍ സാധ്യത ഉള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വഷണം നടത്തിവരികയായിന്നു. ഇതിനിടെയാണ് കൊല്ലാട് സെന്റ് മേരീസ് യുപി സ്‌കൂളിന് സമീപത്തായി പ്രതിയെ കണ്ടതായി സൂചന ലഭിച്ചത്.
ഇതേ തുടര്‍ന്ന് പൊലീസ് സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് സിഐ യു ശ്രീജിത്ത് അടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. പ്രത്യക പൊലീസ് സംഘവും ഡോഗ് സ്വാഡും പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്. ജോമോനൊപ്പം കൂട്ടു പ്രതിയായ ഓട്ടോഡ്രൈവർ ബിനുമോനാണ് സബ് ജയിലിൽ നിന്നും ചാടിയത്. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോനൊപ്പം കോട്ടയം നഗരമധ്യത്തിൽ വച്ച് യുവാവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ട കേസിലായിരുന്നു ഇയാളെ പ്രതി ചേർത്തിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ട കേസിൽ നിരവധി ക്രമിനൽക്കേസുകളിൽ പ്രതിയായ ജോമോനൊപ്പം ബിനുമോനും ഉണ്ടായിരുന്നതായി കേസുണ്ടായിരുന്നു. കോട്ടയം കളക്ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാൻ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്.