രോഗികളുടെ പണം തട്ടാൻ ശസ്ത്രക്രിയ ഉപകരണങ്ങളുടെ പേരിൽ തട്ടിപ്പ്; മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ വിഭാഗത്തിലെ താല്കാലിക ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു; വാർത്ത പുറത്തു വിട്ടതും നടപടിയെടുപ്പിച്ചതും മെഡിക്കൽ കോളേജിലെ മാധ്യമപ്രവർത്തകൻ ഷൺമുഖൻ; നടപടിയുടെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞുമാർ രംഗത്ത്

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് പ്രധാന ശസ്ത്രക്രീയാതീയ്യേറ്ററിൽ ഡ്യൂട്ടി ചെയ്യുന്നതാൽക്കാലിക ജീവനക്കാരനെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശ പ്രകാരം മെഡിക്കൽ കോളജ് അധികൃതർ സസ പെ ന്റ് ചെയ്തു. ഡോക്ടർമാർ അറിയാതെ ശസ്ത്രക്രീയക്ക് വിധേയമാകുന്ന രോഗികളുടെ ബന്ധുക്കളെ കൊണ്ട് അനാവശ്യമായി മരുന്നു വാങ്ങിപ്പിച്ചെന്ന പരാതിയെ തുടർന്ന്, ഇന്നലെ (ശനിയാഴ്ച) ആർ എം ഒ ഡോ ആർ പി രഞ്ചിന്റെ അന്വേഷണത്തെ തുടർന്നാണ് നടപടി.
ഹെർണ്യ ശസ്ത്രക്രീയക്ക് വിധേയമായ രോഗി, അതിരമ്പുഴസ്വദേശിയാണ് ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നത്. ഈ വാർത്ത പുറത്തു വിട്ടത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാധ്യമപ്രവർത്തകനായ ഷൺമുഖനായിരുന്നു. മാധ്യമം അടക്കമുള്ള ദിനപത്രങ്ങളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹമാണ് ഈ വാർത്ത പുറത്തു വിട്ടത്. രാവിലെ വാർത്ത പുറത്ത് വന്നതിനു പിന്നാലെ തന്നെ ആശുപത്രി അധികൃതർ നടപടിയും എടുത്തിരുന്നു. എന്നാൽ, ഇപ്പോൾ നടപടിയുടെ പിതൃത്വം അവകാശപ്പെട്ട് ചില എട്ടുകാലി മമ്മൂഞ്ഞമാർ രംഗത്ത് എത്തിയിരിക്കുകയാണ്.

Advertisements

രാവിലെ 10 ന്പരാതിക്കാരനെ ആശുപത്രി അധികൃതർ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയേ ശേഷമാണ് താൽക്കാലിക ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തത്. രാവിലെ 11 മണിയോടെ തന്നെ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ, ഇതേ വാർത്ത തന്നെ കോപ്പിയടിച്ച് മറ്റു ചില ഓൺലൈൻ മാധ്യമങ്ങൾ ഉച്ചയോടെ വാർത്തയാക്കി. എന്നാൽ, ഈ വാർത്ത പുറത്തു വരും മുൻപ് തന്നെ സസ്‌പെൻഷൻ നടപടിയും ഉത്തരവും പുറത്ത് വന്നിരുന്നു. ഇതൊന്നും അറിയാതെ വാർത്തയാക്കിയ ഈ ഓൺലൈൻ മാധ്യമങ്ങൾ വൈകിട്ടോടെ തങ്ങളുടെ ഇടപെടലോടെയാണ് സസ്‌പെൻഷൻ നടന്നതെന്ന രീതിയിൽ പ്രചാരണം നടത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ 23ന് ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 27 ന് ശസ്ത്രക്രീയക്ക് വിധേയമാകുകയും ചെയ്തു. ശസ്ത്രക്രീയാ ദിവസം രാവിലെ 7.30 ന് രോഗിയെ ശസ്ത്രക്രിയാതീയ്യേറ്ററിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾ കൾ ക്ക് ശേഷം തീയ്യേറ്ററിലെ ഒരു ജീവനക്കാരനെത്തി,ജസ്റ്റിൻ മാത്യൂവിന്റെ കൂട്ടിരിപ്പുകാരെ വിളിച്ചു. ഒരു ബന്ധു വന്നയുടൻ ഈ മരുന്നു വാങ്ങി കൊണ്ടുവരുവാൻ ഒരു കുറിപ്പ് നൽകി. അത് ആർപ്പു ക്കര പഞ്ചായത്ത് കോംപ്ലക്‌സിന് സമീപത്ത് പ്രവർത്തിക്കുന്ന സർജിക്കൽ സ്ഥാപനത്തിൽ നിന്ന് തന്നെ വാങ്ങണമെന്ന് പ്രത്യേകം പറയുകയും ചെയ്തു.

7650 രൂപാ വില വരുന്ന ഈ മരുന്നു വാങ്ങി ജീവനക്കാരൻ കൈവശം രോഗിയുടെ ബന്ധു കൊടുത്തു. പിന്നീട് മറ്റൊരു മരുന്നിനുള്ള കുറിപ്പ് നൽകി. രണ്ടാമത് നൽകിയ കുറിപ്പുമായി സർജറിക്കൽ കടയിൽ ചെന്നപ്പോൾ അല്പം കഴിഞ്ഞ് എത്തിയാൽ മതിയെന്ന് സർജീക്കൽ കടയിലെ ജീവനക്കാരൻ പറഞ്ഞു. ഇതനുസരിച്ച് ബന്ധു തിരികെ തീയ്യേറ്ററിന് മുൻവശം എത്തിയപ്പോൾ, രോഗിയെ ശസ്ത്രക്രീയ കഴിഞ്ഞ് ജനറൽ സർജറി തീർവ്വ പരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയതായി അറിഞ്ഞു. ശസ്ത്രക്രീയക്ക് ശേഷവും മരുന്ന് വാങ്ങുവാൻ കുറിപ്പ് തന്ന ജീവനക്കാരന്റെ നടപടിയിൽ സംശയം തോന്നിയ ബന്ധു , അടുത്ത ദിവസം രോഗിയെ പരിശോധിക്കാനെത്തിയ പ്രധാന ഡോക്ടറോട് വിവരം പറഞ്ഞു.

ആശ്ച്യര്യം പ്രകടിപ്പിച്ച ഡോക്ടർ, ഞാനോ സഹ ഡോക്ടർമാരോ ശസ്ത്രക്രീയാ ദിവസം മരുന്നു വാങ്ങുവാൻ ആർക്കുീ നിർദ്ദേശം നൽകിയിട്ടില്ലെന്നും, ജീവനക്കാർക്ക് മരുന്ന് കുറിച് നൽകുവാൻ സർജറി വിഭാഗത്തിലെ ഒരു ഡോക്ടർമാരും അനുവാദം നൽകിയിട്ടില്ലെന്നും, അങ്ങനെ നൽകുവാനുള്ള യോഗ്യത ഈ ജീവനക്കാർക്കില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ജീവനക്കാരൻ കുറിച്ച് നൽകിയ മരുന്ന്, ഈ രോഗിക്ക് ആവശ്യമുള്ള തല്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇതേ ദിവസം തന്നെ ഈ ജീവനക്കാരൻ അന്ന് ശസ്ത്രക്രീയക്ക് വിധേയമുഴുവൻ രോഗികളുടേയും ബന്ധുക്കളെ കൊണ്ട് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് മരുന്ന് വാങ്ങിപ്പിച്ചതായും പരാതിക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതായി ആശുപത്രി സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നത്

Hot Topics

Related Articles