വിവരാവകാശത്തിന്റെ പേരിൽ തട്ടിപ്പ്; സർക്കാർ ഉദ്യോഗസ്ഥരെ വിരട്ടും ഭീഷണിയും; മുണ്ടക്കയം വില്ലേജ് ഓഫിസിൽ ഭീഷണി മുഴക്കിയ വിവരാവകാശ പ്രവർത്തകൻ റിമാൻഡിൽ

മുണ്ടക്കയം: വിവരാവകാശം അവകാശമാണെന്നു ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് താക്കീതുമായി മുണ്ടക്കയം പൊലീസ്. മുണ്ടക്കയത്തും പരിസരപ്രദേശത്തും വിവരാവകാശ പ്രവർത്തകനാണ് എന്നു ചമഞ്ഞ് തട്ടിപ്പ് നടത്തിയിരുന്ന സ്ഥിരം തട്ടിപ്പുകാരനെ പൊലീസ് പിടികൂടി. വിവരാവകാശത്തിന്റെ പേരിൽ സർക്കാർ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും അടക്കം ഭീഷണിപ്പെടുത്തിയിരുന്നയാളെയാണ് പൊലീസ് പിടികൂടിയത്.

Advertisements

വിവരാവകാശ പ്രവർത്തകൻ ചമഞ്ഞ് മുണ്ടക്കയം വില്ലേജ് ഓഫിസിൽ ആക്രമണം നടത്തിയ കേസിലാണ് പുഞ്ചവയൽ അമ്പാടിക്കുന്നിൽ രാമചന്ദ്രൻ നായരെ മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ ഇദ്ദേഹത്തിന് അമരാവതി വില്ലേജ് ഓഫിസിൽ നിന്നും വിവരാവകാശ രേഖ ലഭിച്ചിരുന്നു. ഈ രേഖ തനിക്ക് താല്പര്യമുള്ള രീതിയിൽ തന്നില്ലെന്ന് ആരോപിച്ചാണ് ഇപ്പോൾ വില്ലേജ് ഓഫിസർക്കെതിരെ രാമചന്ദ്രൻ നായർ രംഗത്ത് എത്തിയത്. തുടർന്നു, വില്ലേജ് ഓഫിസറെ ഇദ്ദേഹം ഭീഷണിപ്പെടുത്തുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കയം വില്ലേജ് ഓഫിസിൽ കയറി ഭീഷണി മുഴക്കിയ പ്രതി ജീവനക്കാരെ വിരട്ടുകയും ചെയ്തു. തുടർന്നാണ് വില്ലേജ് ഓഫിസ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. മുണ്ടക്കയം പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. വിവരാവകാശം കാട്ടി നാട്ടുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഘം കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വ്യാപകമായി പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിവരാവകാശ പ്രവർത്തകൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വ്യക്തി പിടിയിലായിരിക്കുന്നത്.

Hot Topics

Related Articles