അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടാമത്തെ യുവാവിന്റെയും മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം രണ്ടായി; കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു

തിരുവല്ല: അച്ചൻകോവിലാറ്റിൽ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുകോൽ സ്വദേശി വിനീഷ്(35) ആണ് മരിച്ചത്. ചെന്നിത്തല സ്വദേശി ആദിത്യന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കാണാതായ ഒരു യുവാവിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ തുടരുന്നു. കാണാതായ യുവാവിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്താൻ സർക്കാർ നേവിയുടെ സഹായം തേടി

Advertisements

പ്ലസ്ടു വിദ്യാർത്ഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് ആദ്യം മരിച്ചത്. പള്ളിയോടം മറിഞ്ഞതിന് 50 മീറ്റർ മാറിയാണ് മൃതദേഹം കിട്ടിയത്. മാവേലിക്കരയ്ക്ക് അടുത്ത് വലിയ പെരുമ്പുഴക്കടവിൽ രാവിലെ 8.30ഓടെയാണ് സംഭവം. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് പുറപ്പെടാനൊരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. നാളെയാണ് ഉത്രട്ടാതി ജലമേള നടക്കുന്നത്. ഇതിൽ പങ്കെടുക്കാനായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തിൽ പെട്ടത്. അച്ചൻകോവിലാറ്റിലെ പ്രദക്ഷിണത്തിനിടെയാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ നദിയിൽ ജലനിരപ്പ് കൂടുതലാണ്. വള്ളംമറിഞ്ഞ സ്ഥലത്ത് അടിയൊഴുക്കും കൂടുതലാണ്. നാട്ടുകാരും സ്കൂബാ ടീമും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി വരുന്നു.സംഭവ സ്ഥലത്ത് എം.എൽ.എ മാരായ രമേശ് ചെന്നിത്തല , സജി ചെറിയാൻ എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്.

Hot Topics

Related Articles