കോട്ടയം: കടയ്ക്കു മുന്നിൽ മിനി വാൻ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കട ഉടമയായ യുവതിയെ വാനിടിച്ചു വീഴ്ത്തിയതായി പരാതി. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കോട്ടയം തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന അമോഗ ഫാഷൻസിന് മുന്നിൽ ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. സ്ഥാപന ഉടമ സജിതയ്ക്കും മകൾക്കും വാഹനം ഇടിച്ച് പരിക്കേറ്റു. സജിതയ്ക്ക് കൈ ഒടിവുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് ഇവരുടെ സ്ഥാപനത്തിന് മുന്നിൽ പിക്കപ്പ് വാൻ പാർക്ക് ചെയ്ത ശേഷം വാൻ ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിയ്ക്കാൻ പോയതായി പരാതിയിൽ പറയുന്നു. ഈ സമയം ഇവിടെ എത്തിയ സജിതയും മകളും വാഹനം മാറ്റി ഇടണമെന്ന് അറിയിച്ചു. എന്നാൽ, ഇതിനു തയ്യാറാകാതിരുന്ന ഡ്രൈവർ വീണ്ടും ചായക്കടയിലേയ്ക്കു പോകുകയായിരുന്നുവെന്ന് പരാതി പറയുന്നു. ഇതിന് ശേഷം മടങ്ങിയെത്തിയ ഡ്രൈവറോട് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടതായി സജിത പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സമയം തന്റെ സ്ഥാപനത്തിനുള്ളിലേയ്ക്ക് കയറിയെത്തിയ ഡ്രൈവർ താക്കോൽ ഉപയോഗിച്ച് ഗ്ലാസ് ചില്ലുകളിൽ അടിച്ചതായി ഇവർ പറയുന്നു. ഇതേ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സജിത വാഹനത്തിന്റെ മുന്നിൽ കയറി നിന്നു. ഈ സമയം ഡ്രൈവർ അതിവേഗം വാഹനം മുന്നോട്ട് എടുത്ത് സജിതയെ ഇടിച്ചിട്ടു. വാഹനം മുന്നോട്ട് എടുത്തത് കണ്ട് അപകടം ഒഴിവാക്കാൻ സജിതയുടെ മകൾ ഡ്രൈവറുടെ സ്റ്റിയറിംങിൽ കടന്നു പിടിച്ചു. ഇരുവരെയുമാണ് വാഹനം മുന്നോട്ട് കുതിച്ചത്. സംഭവത്തിൽ രണ്ടു പേരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.