കോട്ടയം സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ സ്മാർട്ട് പദ്ധതിയുടെ മറവിൽ പണം വാങ്ങി സേവനങ്ങൾ നൽകുന്ന ഏജൻസികൾ വ്യാപകമായിരിക്കുകയാണെന്ന് പരാതി. ഒറ്റ ദിവസം കൊണ്ട് കെട്ടിടനിർമ്മാണ അനുമതി വാങ്ങിനൽകാം എന്നുപറഞ്ഞ് സോഷ്യൽ മീഡിയാ വഴി പരസ്യം നൽകി ആളുകളെ ആകർഷിക്കുന്നൂ. ഉയർന്ന തുകയാണ് ഇവർ ഫീസായീ വാങ്ങുന്നത്. സ്കൂളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിരവധി പരിശോധനകൾക്ക് ശേഷം അനുമതി നൽകേണ്ട അപേക്ഷകൾ വരെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയാണിവർ. സർക്കാർ സേവനങ്ങളുടെ പേരിൽ നടത്തുന്ന ഇത്തരം ഇടപാടുകൾ കർശനമായി നിരീക്ഷിച്ച് ഇടനിലക്കാരായി പ്രവർത്തിക്കുന്നവരെ നിയമത്തിന്റെ മുന്നിൽ കണ്ടുവരാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു മുഖ്യ മന്ത്രിക്ക് നിവേദനം നൽകിയതായി പൊതു പ്രവർത്തൻ എബി ഐപ്പ് പറഞ്ഞു.
കെ സ്മാർട്ടിന്റെ മറവിൽ ഇടനിലക്കാർ വിലസുന്നു : പരാതി നൽകി പൊതു പ്രവർത്തകൻ എബി ഐപ്പ്
