മാലിന്യം വലിച്ചെറിഞ്ഞ് വിദേശത്തേക്ക് പോയാലും പനച്ചിക്കാട് പഞ്ചായത്തിൽ പണി കിട്ടും എട്ടിന്റെയല്ല പത്തിന്റെ; മാലിന്യം വലിച്ചെറിഞ്ഞ ശേഷം വിദേശത്തേയ്ക്കു പോയയാളെ പിൻതുടർന്നു പിടിച്ച് പനച്ചിക്കാട് പഞ്ചായത്ത്

പനച്ചിക്കാട് : വിദേശത്തേക്ക് പോകുന്നതിന്റെ തലേന്ന് കോട്ടയം മുനിസിപ്പാലിറ്റിയിലെ വീട് വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മുഴുവൻ മാലിന്യവും നിക്ഷേപിച്ചത് തൊട്ടടുത്ത പനച്ചിക്കാട് പഞ്ചായത്തിൽ . പഞ്ചായത്തിലെ സദനം കവലയിൽ പ്ലാസ്റ്റിക്ക് ശേഖരിച്ചു വയ്ക്കുന്ന മിനി എം സി എഫിനു സമീപം മറ്റ് മാലിന്യങ്ങൾ തള്ളുന്നത് പതിവായപ്പോൾ ഹരിത കർമ്മ സേനാംഗങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിൽ മാലിന്യക്കൂടുകൾ അഴിച്ചു പരിശോധന നടത്തി മേൽ വിലാസം കണ്ടെത്തുകയായിരുന്നു.

Advertisements

തുടർന്ന് പഞ്ചായത്തിന്റെ സൂപ്രണ്ട് വി ആർ ബിന്ദു മോൻ ഇയാളുടെ വിലാസം തപ്പി പള്ളത്തുള്ള വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. അന്വേഷണത്തിൽ തലേന്നു രാത്രിയിൽ വിദേശത്തേക്ക് പോയതായി അറിഞ്ഞു. അയൽവാസികളിൽ നിന്നും ഫോൺനമ്പർ ശേഖരിക്കുകയും പിഴയടക്കണമെന്ന് കാണിക്കുന്ന പഞ്ചായത്തിന്റെ നോട്ടീസും ശബ്ദ സന്ദേശവും വാട്‌സാപ്പ് വഴി അയക്കുകയായിരുന്നു. പഞ്ചായത്താഫീസിൽ ആളെ പറഞ്ഞു വിടാമെന്ന് കാണിച്ച് അതേ ദിവസം തന്നെ തിരികെ സന്ദേശം പഞ്ചായത്തിന് അയക്കുകയും ചുമതലപ്പെടുത്തിയ ആൾ പിറ്റെ ദിവസമെത്തി പതിനായിരം രൂപ പിഴയടക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലാട് മാർത്തോമ പള്ളി ജംഗ്ഷനു സമീപത്തെ എം സി എഫിനു സമീപം മാലിന്യം നിക്ഷേപിച്ച പുതുപ്പള്ളി സ്വദേശിനിക്കിട്ടും കിട്ടി 10000 ന്റെ പണി . പണി കിട്ടിയെന്നു മാത്രമല്ല നിക്ഷേപിച്ച മാലിന്യം മുഴുവൻ തിരികെ എടുപ്പിക്കുകയും ചെയ്തു.

Hot Topics

Related Articles