മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തെന്ന് പരാതി; അന്വേഷണത്തിൽ പിടിയിലായത് ലോഡ്ജില്‍ അർദ്ധരാത്രിയെത്തി കത്തിവീശിയ പ്രതി 

കൊച്ചി :  മൊബൈല്‍ ഫോണും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ യുവാക്കളെ പിടികൂടിയപ്പോള്‍ പുറത്തുവന്നത് സ്ത്രീകള്‍മാത്രം താമസിക്കുന്ന ലോഡ്ജില്‍ അർദ്ധരാത്രിയെത്തി പരാതിക്കാരൻ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വിവരം. എറണാകുളം നോർത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

Advertisements

മദ്യലഹരിയിലായിരുന്ന തേവരസ്വദേശിയായ യുവാവ് രാത്രി ഒരുമണിയോടെയാണ് ലോഡ്ജില്‍ കയറിക്കൂടിയത്. അപരിചിതനെ കണ്ടതോടെ താമസക്കാരായ സ്ത്രീകള്‍ ബഹളംവച്ചു. ഇതോടെ യുവാവ് കത്തിയെടുത്ത് ഇവർക്ക് നേരെ വീശുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാരായ യുവാക്കള്‍ സ്ത്രീകളെ രക്ഷപ്പെടുത്തി. തുടർന്ന് ഇവർ അതിക്രമിച്ച്‌ കടന്ന തേവരസ്വദേശിയുടെ മൊബൈല്‍ഫോണും മറ്റും പിടിച്ചുവാങ്ങിച്ചു. പിന്നാലെ ഇയാള്‍ സ്ഥലംവിടുകയും ലഹരിയുടെ കെട്ടിറങ്ങിയപ്പോള്‍ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഫോണ്‍ പിടിച്ചുപറിച്ചെന്ന് പരാതി നല്‍കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടപടി എടുക്കാൻ പൊലീസ് എത്തിയതോടെ സ്ത്രീകളുടെ രക്ഷയ്ക്കായി മുന്നില്‍നിന്ന യുവാക്കള്‍ ജീപ്പില്‍ കയറാൻ വിസമ്മതിച്ചു. ഇതിന്റെ പേരില്‍ പൊലീസും യുവാക്കളുമായി വാക്കുതർക്കമായി. ഒടുവില്‍ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുകാട്ടി ഇവരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചപ്പോഴാണ് യഥാർത്ഥസംഭവം പൊലീസ് അറിയുന്നത്. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിട്ടയച്ചേക്കുമെന്നാണ് വിവരം.

Hot Topics

Related Articles