മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച്‌ വീട്ടമ്മയെ മര്‍ദിച്ചു : കോട്ടയം കറുകച്ചാലിൽ വ്യാപാരിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി : ആശുപത്രിയിൽ ചികിത്സ തേടിയത് എറ്റുമാനൂർ സ്വദേശി 

കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച്‌ വീട്ടമ്മയെ മര്‍ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ്‌സ്റ്റാൻഡിനുള്ളില്‍ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുന്ന ഏറ്റുമാനൂര്‍ സ്വദേശി എം.പി.ജോയിയെയാണ് (65) അബോധാവസ്ഥയില്‍ എൻഎസ്‌എസ് പടിയിലെ റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisements

ശനിയാഴ്ച രാവിലെയാണ് സംഭവമുണ്ടാകുന്നത്. കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങാനെത്തിയ നെടുംകുന്നം സ്വദേശിനിയെ ജോയി ബസ് സ്റ്റാൻഡില്‍വെച്ച്‌ മര്‍ദിച്ചിരുന്നു. വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നും ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസെത്തി കാര്യങ്ങള്‍ തിരക്കിയപ്പോളാണ് മൊബൈല്‍ ഫോണ്‍ കടയില്‍വെച്ച്‌ മാറിപ്പോയ വിവരം അറിയുന്നത്. പണം നല്‍കുന്നതിനിടയില്‍ വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയില്‍ അബദ്ധത്തില്‍ ഫോണ്‍ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോണ്‍ ജോയിയുടെ മേശപ്പുറത്ത് നിന്നും പിന്നീട് കണ്ടെത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പരാതി നല്‍കാതെ കേസില്‍നിന്ന്‌ പിന്മാറി. വൈകീട്ട് നാലരയോടെയാണ് അബോധാവസ്ഥയില്‍ റബ്ബര്‍ തോട്ടത്തില്‍ ഒരാളെ കണ്ടതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്നാണ് ജോയി ആണെന്ന് തിരിച്ചറിഞ്ഞത്. ജോയിയെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലത്തെ സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസികവിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്.

Hot Topics

Related Articles