ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; കറുകച്ചാലില്‍ ഗുണ്ടാസംഘത്തലവനായ യുവാവിനെ വെട്ടിക്കൊന്നു; കാലുകള്‍ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശനത്തിന് വച്ചു; ഗുണ്ടാസംഘാംഗങ്ങളായ രണ്ട് പ്രതികള്‍ കസ്റ്റഡിയില്‍

കോട്ടയം: കഞ്ചാവ് മാഫിയ- ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്ന് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ സംഘത്തലവനുമായ യുവാവിനെ വെട്ടിക്കൊന്നു. അതിക്രൂരമായ കൊലപാതകം നടത്തിയ ശേഷം, മൃതദേഹത്തില്‍ നിന്നും കാലുകള്‍ അറുത്ത് മാറ്റിയ ക്വട്ടേഷന്‍ സംഘം, പൊതുസ്ഥലത്ത് ഈ കാലുകള്‍ പ്രദര്‍ശനത്തിന് വച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. ഗുണ്ടാസംഘത്തലവന്‍ മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരക്കല്‍ തമ്പാന്റെ മകന്‍ മനേഷ് തമ്പാനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

Advertisements

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നുള്ള കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സച്ചിന്‍, ജയേഷ് എന്നിവരെ മണിമല പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയോടെ കറുകച്ചാല്‍ മുണ്ടത്താനത്ത് വച്ചായിരുന്നു സംഭവം. മുന്‍പ് കഞ്ചാവ് കേസുകളില്‍ പ്രതികളായിരുന്ന ഗുണ്ടാസംഘാംഗങ്ങള്‍ തമ്മില്‍ നേരത്തെ പ്രദേശത്ത് വാക്ക് തര്‍ക്കവും സഘര്‍ഷവും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഗുണ്ടാ- ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് പതിവായിരുന്നു. ഒരുമാസം മുന്‍പും സമാന രീതിയില്‍ ക്വട്ടേഷന്‍- ഗുണ്ടാ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി ഗുണ്ടാ -ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ക്വട്ടേഷന്‍ സംഘത്തലവനായ മനേഷിനെ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ നിന്നും രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് സംഘം അന്വേഷണം നടത്തുന്നതിനിടെ രണ്ട് പ്രതികള്‍ പൊലീസ് സംഘത്തിന് മുന്നില്‍ എത്തുകയായിരുന്നു. ഇവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ വന്‍ പൊലീസ് സംഘം കാവലുണ്ട്.

ചങ്ങാശ്ശരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

Hot Topics

Related Articles