ആദ്യം കര്‍ണാടക, പിന്നെ തെലങ്കാന ; ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ച് കോണ്‍ഗ്രസ്

ഹൈദരാബാദ് : വോട്ടെണ്ണല്‍ ആരംഭിച്ച്‌ മൂന്ന് മണിക്കൂറിന് ശേഷവും ലീഡ് നിലയില്‍ വ്യക്തമായ ആധിപത്യം തുടരാനായതോടെ തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഉറപ്പായി.ഇതോടെ സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായി ബി ആര്‍ എസ് (പഴയ ടി ആര്‍ എസ്) അല്ലാത്ത ഒരു കക്ഷി സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസിന് തെലങ്കാനയിലെ വിജയം നല്‍കുന്ന ഊര്‍ജം ചെറുതല്ല.

Advertisements

2014 ല്‍ 19 സീറ്റും 2018 ല്‍ 21 സീറ്റും നേടിയ കോണ്‍ഗ്രസ് ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച്‌ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ്. വോട്ടെണ്ണലിന്റെ അവസാനം വരെ കോണ്‍ഗ്രസിന് അതിന്റെ ലീഡ് നിലനിര്‍ത്താനും സംസ്ഥാനത്ത് വിജയിക്കാന്‍ കഴിയാനും കഴിഞ്ഞാല്‍ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് കോണ്‍ഗ്രസിന് സമ്മാനിക്കുന്ന നിര്‍ണായക വിജയമാകും എന്നുറപ്പാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കര്‍ണാടകയ്ക്ക് ശേഷം തെലങ്കാനയില്‍ കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കും. തമിഴ്‌നാട്ടില്‍ ഡി എം കെ സര്‍ക്കാരില്‍ ഭാഗമാണ് കോണ്‍ഗ്രസ്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ആന്ധ്രാപ്രദേശില്‍ വിഭജനത്തിന് ശേഷം വലിയ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. പ്രാദേശിക പാര്‍ട്ടിയോട് നേരിട്ടേറ്റുമുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വിജയം സ്വന്തമാക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

Hot Topics

Related Articles