നെയ്മര്‍ക്ക് വീണ്ടും പരിക്ക് : തിരിച്ചടിയിൽ ഞെട്ടി ഇന്ത്യ 

യുറഗ്വായ് : ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ക്ക് വീണ്ടും പരിക്ക്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യുറഗ്വായ്ക്ക് എതിരായ മത്സരത്തിനിടെ താരത്തിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഒരു ടാക്കിളിനിടെ താരത്തിന്റെ കാല്‍ തിരിഞ്ഞുപോകുകയായിരുന്നു. ഒടുവില്‍ സ്ട്രെക്ചറിലാണ് നെയ്മറെ പുറത്തേക്ക് കൊണ്ടുപോയത്. മത്സരത്തില്‍ ബ്രസീല്‍ 2-0ന് പരാജയപ്പെട്ടിരുന്നു. പരിക്ക് സാരമുള്ളതാണെന്നാണ് ഫുട്ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെ വന്നാല്‍ ഈ സീസണില്‍ ഇനി താരത്തിന് കളത്തിലിറങ്ങാൻ സാധിക്കില്ല. നെയ്മറിനേറ്റ പരിക്ക് ഇന്ത്യൻ ആരാധകര്‍ക്ക് തിരിച്ചടിയാണ്. സൗദി ക്ലബ്ബ് അല്‍ ഹിലാലിനായി കളിക്കുന്ന നെയ്മര്‍ എഎഫ്സി ചാമ്ബ്യൻസ് ലീഗില്‍ മുംബൈ സിറ്റിക്കെതിരേ ഇന്ത്യയില്‍ വന്ന് കളിക്കാനിരിക്കെയാണ് പരിക്കേറ്റിരിക്കുന്നത്. നവംബര്‍ ആറിന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു മുമ്ബ് ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുമ്ബാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്. ഇതിനിടെയാണ് വീണ്ടും പരിക്കേറ്റിരിക്കുന്നത്.

Advertisements

Hot Topics

Related Articles