കൃത്യം ചെയ്ത രീതി ഒരു കൂസലുമില്ലാതെ പൊലീസിനോട് വിവരിച്ച് പ്രതി; നിതിനമോള്‍ക്ക് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വന്‍ ജനാവലി; മൃതദേഹം സംസ്‌കരിച്ചു; വീഡിയോ കാണാം

കോട്ടയം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍ സികെ ആശ എംഎല്‍എയും നിതിനയുടെ വീട്ടിലെത്തി. രാവിലെ 11.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് തലയോലപ്പറമ്പിലെ വീട്ടിലെത്തി. പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം സംസ്‌കാരത്തിനായി അമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോയി. പാലാ സെന്റ് തോമസ് കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായിരുന്നു നിതിനമോള്‍. പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.

Advertisements

അതേസമയം, തെളിവെടുപ്പിന് പൊലീസുമായി സഹകരിച്ച പ്രതി സംഭവദിവസം നിഥിനയുമായി സംസാരിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. പിന്നീട് കൃത്യം നടത്തിയ സ്ഥലവും ചെയ്ത രീതിയും അഭിഷേക് കാണിച്ചു കൊടുത്തു. ഒരു കൂസലുമില്ലാതെയാണ് അഭിഷേക് പൊലീസിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നതായി പ്രതി സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കരുതിക്കൂട്ടിയുള്ള കൊലപാതകം ആണ് പ്രതി നടത്തിയത് എന്ന വിലയിരുത്തലാണ് പോലീസിന്.
കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നിര്‍ദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി ഷാജു ജോസ് ആണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. പാലാ സിഐ കെ പി തോംസണ്‍ ആണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍.

Hot Topics

Related Articles