പത്തനംതിട്ട ജില്ല ബി കാറ്റഗറിയില്‍; ഹാജര്‍നില കുറഞ്ഞാല്‍ സ്‌കൂള്‍ അടക്കണം; സംസ്ഥാനത്ത് അതിതീവ്ര വ്യാപനം, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന കൊവഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതിതീവ്ര വ്യാപനമുള്ള തിരുവനന്തപുരം ജില്ലയെ കൊവിഡ് ‘സി’ കാറ്റഗറിയില്‍ ഉള്‍പെടുത്തി. സി കാറ്റഗറിയില്‍ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. പത്തനംതിട്ട ഉള്‍പ്പെടെ എട്ട് ജില്ലകളെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം , തൃശ്ശൂര്‍ , എറണാകുളം, വയനാട്, ഇടുക്കി പാലക്കാട് ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ബി കാറ്റഗറിയിലുള്ളത്.

Advertisements

സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ തലസ്ഥാനത്ത് നിയന്ത്രണം കര്‍ശനമാക്കി. പൊതു പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനില്‍ മാത്രമേ നടത്താന്‍ പാടുള്ളു. തിയേറ്ററുകള്‍ ജിമ്മുകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം. 10, 11 , 12 ക്ലാസുകള്‍ ഓഫ് ലൈനായി നടക്കുന്നതിനാല്‍ കൂടുതല്‍ കരുതല്‍ വേണം. സ്‌കൂളുകളില്‍ 40% ഇല്‍ കൂടുതല്‍ കുട്ടികള്‍ക്ക് രോഗം ഉണ്ടായാല്‍ പ്രഥമ അധ്യാപകന് അടച്ചിടാം. ബിരുദ -ബിരുദാനന്തര കോഴ്‌സുകളില്‍ അവസാന വര്‍ഷ ക്ലാസുകള്‍ക്ക് മാത്രമേ ഓഫ് ലൈന്‍ അനുവദിക്കുകയുള്ളു എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

Hot Topics

Related Articles