എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്ക് പ്രവേശനമായില്ല; താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തും; പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി ഗൗരവമായി കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി ഗൗരവമായി കാണുന്നുവെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമായില്ലെന്നും താലൂക്ക് അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

പ്ലസ് വണ്‍ പ്രവേശനത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് ഇഷ്ട വിഷയങ്ങളില്‍ സീറ്റ് ഉറപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഇക്കാരണത്താല്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ പ്രതിസന്ധി നിലവിലുണ്ടെന്ന അവസ്ഥ വിദ്യാഭ്യാസ വകുപ്പ് തന്നെ സമ്മതിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടിക്കു താന്‍ പഠിച്ച സ്‌കൂളിലോ തൊട്ടടുത്ത സ്‌കൂളുകളിലോ പ്രവേശനം ലഭിക്കാത്ത സ്ഥിതിയുണ്ട്. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള 6 സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും എവിടെയും പ്രവേശനം ലഭിക്കാത്ത കുട്ടിയും കനിവുകാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സപ്ലിമെന്ററി അലോട്‌മെന്റിലെങ്കിലും കയറിക്കൂടാമെന്ന പ്രതീക്ഷയാണിവര്‍ക്കുള്ളത്.

സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചോ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചോ പ്രശ്‌ന പരിഹാരം കാണണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. ബയോളജി സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ തുടര്‍ പഠനം ആഗ്രഹിച്ച നൂറുകണക്കിന് എ പ്ലസുകാര്‍ക്കു കൊമേഴ്‌സിലും ഹ്യൂമാനിറ്റീസിലുമാണു പ്രവേശനം ലഭിച്ചിരിക്കുന്നത്.

Hot Topics

Related Articles