പതിനൊന്നും പന്ത്രണ്ടും വയസുള്ള മൂന്നു പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; വായ്പൂരിലെ മദ്രസാധ്യാപകൻ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം കാട്ടിയതിന് അറസ്റ്റിലായ മദ്രസ്സ അധ്യാപകനെ റിമാൻഡ് ചെയ്തു. പെരുമ്പെട്ടി വായ്പ്പൂർ ഊട്ടുകുളം മദ്രസ്സയിലെ അധ്യാപകനായ കൊല്ലം കാവനാട് തെക്കേ വാപ്പറമ്പ് പനമൂട്ടിൽ കിഴക്കേതിൽ മുഹമ്മദ് സാലിഹ് (57) ആണ് പെരുമ്പെട്ടി പൊലീസിന്റെ പിടിയിലായത്.

Advertisements

11, 12 വയസ്സുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് വിധേയരാക്കിയത്. ഒരു കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് പോക്‌സോ നിയപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മദ്രസ്സയിൽ വേദപഠന ക്ലാസ്സിനിടയിലായിരുന്നു അതിക്രമം കാട്ടിയിരുന്നത്. പിന്നീട് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെരുമ്പെട്ടി പൊലീസ് ഇൻസ്പെക്ടർ ജോബിൻ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.

Hot Topics

Related Articles