പത്തനംതിട്ട അടൂരിൽ വൈദികൻ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവം: ഒന്നിലേറെ തവണ വൈദികൻ ക്രൂരമായ പീഡനത്തിന് പെൺകുട്ടിയെ ഇരയാക്കിയെന്ന് റിപ്പോർട്ട്

അടൂർ: പത്തനംതിട്ടയിലെ കൂടലിൽ വൈദികന്റെ ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് പതിനേഴുകാരിയായ ഹിന്ദു പെൺകുട്ടിക്കാണ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ വൈദികൻ പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണാണ് പിടിയിലായത്. പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച പുലർച്ചെയാണ് പത്തനംതിട്ട വനിത പൊലീസ് വൈദികനെ കസ്റ്റഡിയിലെടുത്തത്. 17 വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

Advertisements

12ാം തിയതിയും, 13ാം തിയതിയും രണ്ട് തവണയായിട്ടാണ് പെൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം ഉണ്ടായത്. വൈദികവൃത്തിക്കൊപ്പം തന്നെ കൗൺസിലിങ്ങും നടത്തിവരുന്ന ആളാണ് പോണ്ട്സൺ ജോൺ. കുട്ടികൾക്കും മാനസികമായി വെല്ലുവിളി നേരിടുന്നവർക്കുമാണ് ഇയാൾ കൗൺസിലിങ്ങ് നൽകി വന്നിരുന്നത്. പെൺകുട്ടിയുടെ അമ്മയാണ് വൈദികന്റെ അടുത്തേക്ക് പെൺകുട്ടിയെ കൗൺസിലിങ്ങിനായി എത്തിക്കുന്നത്. സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പെൺകുട്ടി കുറേനാളായി പഠനത്തിൽ നിന്നും പിന്നാക്കം നിൽക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. പഠിക്കാതെ വിഷമിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയെ വൈദികന്റെ അടുക്കലേക്ക് എത്തിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈദികന്റെ വീട്ടിലാണ് കൗൺസിലിങ്ങിനായി എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് 13ാം തിയതി പീഡനശ്രമം നടത്തിയത്. രണ്ടാം വട്ട കൗൺസിലിങ് എന്ന പേരിലാണ് വൈദികൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെൺകുട്ടി തന്റെ സഹപാഠിയോട് ഈ വിവരങ്ങളെല്ലാം പറയുകയും, സഹപാഠി ഈ വിവരം അധ്യാപികയെ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ വഴിയാണ് പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles