21 വർഷത്തെ മലയാളികളുടെ ദുരിതത്തിന് അറുതി ; കേരളം ഇനി ഇരട്ടപ്പാതയിലോടും

കോട്ടയം: കുറുപ്പന്തറ-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കു 2007ലാണു റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചത്.കുറുപ്പന്തറ-ഏറ്റുമാനൂ ര്‍ രണ്ടാം പാത 2019 മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം സെക്‌ഷനില്‍ രണ്ടാം പാത നിര്‍മാണം ഇപ്പോഴാണു പൂര്‍ത്തിയാകുന്നത്. എറണാകുളം മുതല്‍ കായംകുളംവരെ രണ്ടാം പാത നിര്‍മിക്കാന്‍ വേണ്ടിവന്നത് 21 വര്‍ഷമാണ്.

Advertisements

2001ല്‍ തുടങ്ങിയ പദ്ധതിക്കു വിവിധ റീച്ചുകളിലായി റെയില്‍വേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം മുതല്‍ ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ അതിനു കാരണമായി. വൈകിയാണെങ്കിലും പദ്ധതി പൂര്‍ത്തിയായതിന്റെ ആശ്വാസത്തിലാണു ട്രെയിന്‍ യാത്രക്കാര്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരട്ടപ്പാതയില്ലാത്തതുമൂലം 20 മുതല്‍ 45 മിനിറ്റ് വരെയാണു വിവിധ സ്റ്റേഷനുകളില്‍ ചില ട്രെയിനുകള്‍ ക്രോസിങ്ങിനായി ഈ മേഖലയില്‍ പിടിച്ചിട്ടിരുന്നത്. റെയില്‍വേയോട് ഏതു പുതിയ ട്രെയിന്‍ ചോദിച്ചാലും ഒറ്റവരിപ്പാതയായതിനാല്‍ ഓടിക്കാന്‍ കഴിയില്ലെന്ന പതിവു മറുപടി കേട്ടു ജനം മടുത്തിരുന്നു. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയില്‍വേ പഴിച്ചിരുന്നതു കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു.ഇനി അത്തരം ന്യായീകരണങ്ങള്‍ക്കെ‍ാന്നും ഇടമില്ല.

കായംകുളം-എറണാകുളം (കോട്ടയം വഴി) ഇരട്ടപ്പാത വരുന്നതോടെ കൂടുതല്‍ ട്രെയിനുകള്‍ ഇതുവഴി ഓടിക്കാന്‍ കഴിയും.ട്രെയിനുകള്‍ ഇനി സമയകൃത്യത പാലിക്കുമെന്നു പ്രതീക്ഷിക്കാം. ഇപ്പോള്‍ എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കുന്ന പല ട്രെയിനുകളും കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു നീട്ടാന്‍ കഴിയും. തിരുവനന്തപുരം-മംഗളൂരു സെക്ടറില്‍ പുതിയ ട്രെയിനുകള്‍ക്കെ‍ാപ്പം, കോട്ടയം വഴി രാജധാനി സര്‍വീസ്, ശതാബ്ദി ട്രെയിന്‍, മുംബൈയിലേക്കു കൊങ്കണ്‍ വഴി പ്രതിദിന ട്രെയിന്‍ എന്നീ ആവശ്യങ്ങളും റെയില്‍വേ പരിഗണിക്കണം.

റെയില്‍വേ ഉയര്‍ത്താന്‍ പോകുന്ന അടുത്ത പ്രധാന തടസ്സം ടെര്‍മിനല്‍ അപര്യാപ്തതയാണ്.ഓടിയെത്തുന്ന ട്രെയിനുകള്‍ എവിടെ കൊണ്ടുപോയി നിര്‍ത്തുമെന്നതായിരിക്കും അവര്‍ നേരിടുന്ന വെല്ലുവിളി. തിരുവനന്തപുരം കൊച്ചുവേളിയില്‍ ഭൂമിയേറ്റെടുക്കലൊന്നും ആവശ്യമില്ലാതിരുന്നിട്ടും 2 പ്ലാറ്റ്ഫോം ലൈനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ റെയില്‍വേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.നേമം ടെര്‍മിനലിന്റെ എസ്റ്റിമേറ്റിനും ഇതുവരെ റെയില്‍വേ ബോര്‍ഡ് അംഗീകാരമായിട്ടില്ല.ഈ രണ്ടു പദ്ധതികളും നേടിയെടുക്കാനാണു കേരളം മുഖ്യ പരിഗണന നല്‍കേണ്ടത്.

Hot Topics

Related Articles