താങ്ങുവില വർധനയിൽ നിന്ന് റബറിനെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല ; വിഷയം ലോക്സഭയിൽ ഉന്നയിക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം : കാർഷിക വിളകളുടെ താങ്ങുവില വർദ്ധനയിൽ നിന്നും റബർ ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന്  ഫ്രാൻസിസ് ജോർജ് എം പി. കർഷകരുടെ ദീർഘ നാളത്തെ ആവശ്യമായിരുന്ന നെല്ല് ഉൾപ്പടെ 14 വിളകളുടെ വില ഉയർത്തിയെങ്കിലും വില തകർച്ചയിൽ വീർപ്പുമുട്ടുന്ന റബർ മേഖല ഒഴിവാക്കപ്പെട്ടു.പതിനാല് കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവിലയാണ്  കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ചത്. 

Advertisements

നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് ഇതെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റബർ കാർഷിക ഉത്പന്നമല്ല എന്ന് സാങ്കേതികത്വം മറയാക്കിയാണ് പലപ്പോഴും അർഹിക്കുന്ന പരിരക്ഷയും സാമ്പത്തിക സഹായവും കർഷകർക്ക് നിഷേധിക്കുന്നത്. തന്ത്രപ്രധാന വിളകളിൽ ഒന്നാണ് റബ്ബർ.രാജ്യത്തെ ചലനാത്മകമാക്കുന്ന ഉത്പന്നമാണ് റബർ.റബ്ബർ കർഷകരെ കർഷകരായി കാണാതെയുള്ള ചിറ്റമ്മനയം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

റബറിനെ കാർഷിക വിളകളുടെ പട്ടികയിൽ  ഉൾപ്പെടുത്തണമെന്ന ആവശ്യം ലോക്സഭയിൽ അതിശക്തമായി ഉന്നയിക്കും. വിഷയത്തിൻ്റെ  ഗൗരവം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരും. പാർലമെൻറ് കന്നി സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ  തന്നെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഈ മേഖലയിൽ

ഉണ്ടാവുന്ന തീരുമാനങ്ങൾ കേരളത്തിൽ ചലനം സൃഷ്ടിക്കും.

ആസിയാൻ കരാർ പുതുക്കുന്നതിനായി തുടങ്ങുന്ന ചർച്ചകളിൽ റബർ വിഷയം ഗൗരവമായി ഉന്നയിക്കും. കാർഷിക വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സമ്മർദ്ദവും ശക്തമാക്കും.സാമി നാഥൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചുള്ള ന്യായവില കർഷകർക്ക് ലഭ്യമാക്കുമെന്ന ഉറപ്പ് നരേന്ദ്രമോദി സർക്കാർ പാലിച്ചിട്ടില്ല. ന്യായവില ഉറപ്പാക്കുന്ന നിയമനിർമ്മാണം നടത്തണമെന്ന കർഷകരുടെ ആവശ്യം നടപ്പാക്കണമെന്നാണ് ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. ഈ ആവശ്യം പാർലമെൻറിൽ ഉന്നയിക്കുമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Hot Topics

Related Articles