തിരൂരിൽ 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവം: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ ഓടയിൽ നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി

മലപ്പുറം: മലപ്പുറം തിരൂരിൽ 11 മാസം പ്രായമായ കുഞ്ഞിനെ കൊന്ന സംഭവത്തില്‍ കുഞ്ഞിന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ അടുത്തുള്ള ഓടയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അമ്മയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisements

11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചതായി അമ്മയുടെ മൊഴി അനുസരിച്ചാണ് പൊലീസ് തൃശ്ശൂർ റെയിൽവേ സ്റ്റേഷന്‍റെ പരിസരത്ത് തെരച്ചില്‍ നടത്തിയത്. മൂന്ന് മാസം മുൻപ് ഉണ്ടായ സംഭവം ഇന്നാണ് പുറത്ത് വന്നത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശികളായ തമിഴ്നാട് സ്വദേശികളായ ജയസൂര്യനും ശ്രീപ്രിയയും ബന്ധുക്കളും തിരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തമിഴ്‌നാട് കൂടല്ലൂര്‍ സ്വദേശി ശ്രീപ്രിയ മൂന്ന് മാസം മുൻപാണ് ഭർത്താവിനെ ഉപേക്ഷിച്ച് 11മാസം പ്രായമുള്ള കുഞ്ഞുമായി കാമുകന് ഒപ്പം പോയത്. ശ്രീപ്രിയയെയും കുട്ടിയേയും അന്വേഷിച്ച് ബന്ധുക്കൾ തിരൂരിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്.

സംശയം തോന്നിയതോടെ പൊലീസിനെ വിവരം അറിയിച്ചു. കുട്ടിയെ കാമുകനും പിതാവും ചേര്‍ന്ന് രണ്ട് മാസം മുമ്പ് കൊലപ്പെടത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തന്നെ മുറിയില്‍ അടച്ച് പൂട്ടിയ ശേഷം പിതാവും കാമുകനും ചേര്‍ന്ന് കുഞ്ഞിനെ അപായപ്പെടുത്തിയെന്നായിരുന്നു മൊഴി.

Hot Topics

Related Articles