അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കില്‍ ഞാന്‍ പുറത്തിറക്കിവിടും’ : മാധ്യ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് വി ഡി സതീശൻ

കല്‍പ്പറ്റ :  മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സതീശന്റെ നിഷേധാത്മക നിലപാട്. രാഹുല്‍ ​​ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്ന ശേഷം ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളിലെല്ലാം ​ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശന്‍ പൊട്ടിത്തെറിച്ചത്.

Advertisements


‘ ഇതുപോലുള്ള സാധനങ്ങള്‍ കൈയ്യില്‍ വെച്ചാല്‍മതി. ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നല്‍കുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കില്‍ ഞാന്‍ പുറത്തിറക്കിവിടും’ . വി‍ഡി സതീശന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ എസ്‌എഫ്‌ഐ നടപ്പാക്കിയത്. കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും പൊലീസിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Hot Topics

Related Articles