ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അക്രമത്തിൽ പരിക്കേറ്റവരിൽ സിപിഎം പ്രവർത്തകനും ; പ്രതി ആദ്യം ആക്രമിച്ചത് സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം ബിനുവിനെ ; പൊലീസിനൊപ്പം പ്രതിയെ ആശുപത്രിയിലെത്തിച്ചത് ബിനു

കൊല്ലം : മുട്ടുചിറ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അക്രമത്തിൽ പരിക്കേറ്റവരിൽ സിപിഎം പ്രവർത്തകനും. സിപിഎം കൊട്ടാരക്കര ലോക്കൽ കമ്മിറ്റി അംഗം ബിനുവാണ് കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

Advertisements

വഴിയിൽ കിടന്ന പ്രതിയുടെ കൂടെ പോകാൻ ആരും തയ്യാറാകാതിരുന്ന അവസ്ഥയിൽ ബിനു പൊലീസിനൊപ്പം പോവുകയായിരുന്നു. പ്രദേശവാസികളുടെ എന്തുകാര്യത്തിനും നാട്ടിൽ നാട്ടുകാർക്ക് വേണ്ടി ഇടപെട്ടിരുന്ന പൊതുപ്രവർത്തകനായിരുന്നു ബിനു. പ്രതിയുടെ കൂടെ പോകുവാൻ ആരും തയ്യാറാകാതെ വന്നതോടെ ബിനുവിനെ വിളിച്ചു വരുത്തുകയും പോലീസിന്റെ ഒപ്പം പ്രതിയെ കൊണ്ടുപോകാൻ ബിനു തയ്യാറാവുകയുമായിരുന്നു.
ഹോസ്പിറ്റലിൽ സന്ദീപ് ആദ്യം ആക്രമിച്ചത് ബിനുവിനെ ആയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ വന്ദന കൊല്ലപ്പെട്ടതോടെ ബിനുവിന്റെ പരിക്ക് സംബന്ധിച്ചുള്ള വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ഗുരുതരമായി പരിക്കേറ്റ ബിനു നിലവിൽ ചികിത്സയിലാണ്.

Hot Topics

Related Articles