വിഴിഞ്ഞം: മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോള്‍, നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴു വയസ്സുകാരന് ദാരുണാന്ത്യം.
മാതാപിതാക്കളും കൈക്കുഞ്ഞും ഉള്‍പ്പെടെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെണ്ണിയൂര്‍ നെല്ലിവിള മുള്ളുകാട് കാവിൻപുറം ബഥേല്‍ ഭവനില്‍ സിബിൻ-ദീപ ദമ്പതികളുടെ മൂത്ത മകൻ ആരോണ്‍(7) ആണ് മരിച്ചത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി മുക്കോല സര്‍വീസ് റോഡില്‍ വ്യാഴാഴ്ച രാവിലെ ഏഴിനാണ് അപകടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിലാണ് ഇടിച്ചതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സ്‌കൂട്ടറിന് മുൻവശത്തുനിന്നു യാത്ര ചെയ്ത ആരോണിന് ഗുരുതര പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നാലു മാസം പ്രായമുള്ള ഇവരുടെ ഇളയ കുഞ്ഞ് അലോഷ്യസ് ഉള്‍പ്പെടെ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ആരോണ്‍ വിഴിഞ്ഞം എസ്‌എഫ്‌എസ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സംസ്‌കാരം നടത്തി.