ട്വന്റി 20 ലോകകപ്പ്; സെമി സാധ്യത സജീവമാക്കി വെസ്റ്റ് ഇൻഡീസ് ; അമേരിക്കയെ തകർത്ത് തരിപ്പണമാക്കിയത് ഒൻപത് വിക്കറ്റിന്

ബ്രിഡ്ജ് ടൗൺ; ട്വന്റി 20 ലോകകപ്പിൽ സെമി സാധ്യത സജീവമാക്കി വെസ്റ്റ് ഇൻഡീസ്. അമേരിക്കയെ തകർത്ത് തരിപ്പണമാക്കിയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്ന വെസ്റ്റ് ഇൻഡീസ് സെമി സാധ്യത കൂടുതൽ സജീവമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയും അടക്കം രണ്ട് പോയിന്റുണ്ട് വെസ്റ്റ് ഇൻഡീസിന്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് അമേരിക്കയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഓപ്പണർ സ്റ്റീഫൻ ടെയ്‌ലറെ (2) ആദ്യം നഷ്മായി എങ്കിലും ആൻഡ്രേ ഗൗസ് (29), നിതീഷ് കുമാർ സഖ്യം (20) അമേരിക്കയെ കളിയിലേയ്ക്ക് തിരികെ കൊണ്ടു വന്നു. 51 ൽ നിതീഷിനെ പുറത്താക്കി മോട്ടി നിർണ്ണായക ബ്രേക്ക് ത്രൂ വെസ്റ്റ് ഇൻഡീസിന് നൽകി. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 20 ഓവറിൽ 128 റണ്ണാണ് എടുത്തത്. വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 10.5 ഓവറിൽ 130 റൺ എടുത്തു.

Advertisements

എന്നാൽ, സ്‌കോർ 100 കടക്കും മുൻപ് അൻഡ്രൂ ഗൗസ്, ആരോൺ ജോൺസ് (11), കോറി ആൻഡേഴ്‌സൺ (7), ഹർമീത് സിംങ് (0) എന്നിവർ വീണതോടെ 88 ന് 6 എന്ന നിലയിൽ അമേരിക്ക തകർന്നു. മിലിന്ദ് കുമാറും (19), ഷാഡ്‌ലിയും (18) ചേർന്ന് പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സ്‌കോർ 111 ൽ നിൽക്കെ 17 ആം ഓവറിൽ രണ്ട് പേരെയും വീഴ്ത്തി റസൽ കളി തിരികെ പിടിച്ചു. മിലിന്ദിനെ മോട്ടി റണ്ണൗട്ട് ആക്കിയപ്പോൾ, ഷാഡ്‌ലിയെ റസൽ വീഴ്ത്തുകയായിരുന്നു. പിന്നാലെ, നൊസ്തുഷ് (1), നേത്രാവൽക്കർ (0) എന്നിവർ കൂടി പുറത്തായതോടെ അമേരിക്കൻ പോരാട്ടം 128 ൽ അവസാനിച്ചു. വെ്‌സ്റ്റ് ഇൻഡീസിനു വേണ്ടി ചേസും, റസലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. അൽസാരി ജോസഫ് രണ്ടും, മോട്ടി ഒരു വിക്കറ്റും വീഴ്ത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംങ് ആരംഭിച്ച വെസ്റ്റ് ഇൻഡീസ് വൻ ആക്രമണമാണ് അഴിച്ചു വിട്ടത്. 39 പന്തിൽ എട്ടു സിക്‌സും നാലു ഫോറും സഹിതം 82 റണ്ണടിച്ച് കൂട്ടിയ ഷായ് ഹോപ്പ് ആണ് വെസ്റ്റ് ഇൻഡീസിനെ അതിവേഗം വിജയത്തിലേയ്ക്ക് എത്തിച്ചത്. 14 പന്തിൽ 15 റൺ എടുത്ത ജോൺസൺ ചാൾസ് വേഗം പുറത്തായെങ്കിലും നിക്കോളാസ് പൂരൻ 12 പന്തിൽ 27 റണ്ണുമായി ഷായ് ഹോപ്പിന് കൂട്ട് നിന്നു.

Hot Topics

Related Articles